മസ്കറ്റിൽനിന്നുള്ള വന്ദേഭാരത്‌ രണ്ടാംഘട്ടം അവസാനിച്ചു; ഒമാനിൽ ഇന്നലെ 463 രോഗികൾ

12:18 AM May 24, 2020 | Deepika.com
മസ്കറ്റ്: ഇന്നലെ വന്ദേഭാരത് രണ്ടാം ഘട്ടം അവസാനിച്ചപ്പോൾ മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് 180 പേരെയും തിരുവനന്തപുരത്തേക്ക് 183പേരെയും ഗയയിലേക്ക് 154 പേരെയും എത്തിച്ചു. വന്ദേഭാരത് ദൗത്യത്തിൽ പങ്കുകാരാകാൻ സ്വകാര്യ വിമാന കമ്പനികൾക്കും അനുവാദം നൽകിയതോടെ മൂന്നാം ഘട്ടത്തിൽ ഇൻഡിഗോയും, സ്‌പൈസ്‌ ജെറ്റും ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസ്‌ നടത്തും. ഇൻഡിഗോ ഗൾഫിൽ നിന്നു നടത്തുന്ന 97 സർവീസുകളിൽ ആകെയുള്ള 10 മസ്കറ്റ് സർവീസുകളിൽ കൂടുതലും കേരളത്തിലേക്കായിരിക്കുമെന്ന് ഇൻഡിഗോ വക്താവ് ദീപികയോട് പറഞ്ഞു. തിങ്കളാഴ്ചയോടെ വിശദമായ ഷെഡ്യൂൾ ലഭ്യമാകും.

ഗർഭിണികൾ, തുടർചികിൽസ ആവശ്യമുള്ളവർ, വയോധികർ ഉൾപ്പെടെ അടിയന്തരമായി നാടണയാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസകരമാണ് തീരുമാനം. ഇങ്ങനെ ചാർട്ടർ വിമാനങ്ങൾക്കുൾപ്പെടെ കേന്ദ്ര ഗവൺമെന്‍റ് അനുമതി നൽകുമ്പോൾ ഇവരെ സ്വീകരിക്കേണ്ട സംസ്ഥാനങ്ങൾ എത്രമാത്രം സജ്ജമാണെന്നുള്ളത് ആശങ്കയുണർത്തുന്നുണ്ട്.

ദീർഘകാല അവധിക്ക് നാട്ടിലേക്കയയ്ക്കാൻ ജീവനക്കാരുടെ നീണ്ട പട്ടികയുമായി ചാർട്ടർ വിമാനത്തിനുള്ള അനുമതിക്കായി മസ്കറ്റിലെ സൗദ് ബവാൻ കമ്പനിയുൾപ്പെടെ കാത്തിരിക്കുകയാണ്. ഇതിൽ നല്ല പങ്കും മലയാളികളും തമിഴ്നാട്ടുകാരുമാണ്.

ഏറ്റവും ഉയർന്ന കോവിഡ് കേസ് ഇന്നലെ

ഒമാനിൽ 463 കോവിഡ് കേസുകളാണ് ഇന്നലെ ആരോഗ്യ വകുപ്പ് രജിസ്റ്റർ ചെയ്തത്. കോവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ രജിസ്റ്റർ ചെയ്യപ്പെട്ടത് ഇന്നലെയാണ്. ഇതിൽ 253 പേർ വിദേശികളാണ്. ഇന്നലെ വരെ മരിച്ചവരിൽ 22 വിദേശികളും 12 സ്വദേശികളും ഉൾപ്പെടുന്നു.


സേവ്യർ കാവാലം