മുംബൈ: കോവിഡ് മഹാമാരി ഇന്ത്യയിലെ അതിസന്പന്നൻ മുകേഷ് അംബാനിയുടെ സന്പത്തിന്റെ മൂല്യം 28 ശതമാനം കുറച്ചു. രണ്ടുമാസം കൊണ്ട് 1900 കോടി ഡോളർ (1,44,400 കോടി രൂപ) ആണ് അംബാനിക്കു നഷ്ടം. പ്രതിദിനം 30 കോടി ഡോളർ (2280 കോടി രൂപ) ഇക്കാലത്ത് അദ്ദേഹത്തിനു നഷ്ടമായി. കോവിഡ് മൂലം ഓഹരികൾക്കു വലിയ വിലയിടിവുണ്ടായി.
അതിസന്പന്നരുടെ ലോകപട്ടികയിൽ അംബാനിയുടെ സ്ഥാനം ഒൻപതിൽനിന്നു 17 ആയി താഴുകയും ചെയ്തു. സന്പന്നപട്ടിക പ്രസിദ്ധീകരിക്കുന്ന ഹാരുൺ റിപ്പോർട്ടിന്റെ പുതിയ പതിപ്പിലാണ് ഈ വിവരങ്ങൾ.
അതിസന്പന്ന പട്ടികയിലെ ആദ്യ നൂറു പേരിലുണ്ടായിരുന്ന മറ്റു മൂന്ന് ഇന്ത്യക്കാരും പുറത്തായി. അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിക്ക് സന്പത്തിന്റെ 37 ശതമാനം നഷ്ടമാകും വിധമാണ് ഓഹരികളുടെ വിലയിടിഞ്ഞത്. 600 കോടി ഡോളർ (45,600 കോടി രൂപ) അദാനിയുടെ സന്പത്തിൽ കുറഞ്ഞു. എച്ച്സിഎൽ ഗ്രൂപ്പിന്റെ മേധാവി ശിവ് നാടാർക്ക് നഷ്ടം 38,000 കോടി രൂപ. ഓഹരിമൂല്യത്തിൽ 26 ശതമാനം കുറഞ്ഞു. ഉദയ് കൊട്ടക്കിന്റെ ഓഹരികളുടെ മൂല്യം 28 ശതമാനം താണപ്പോൾ നഷ്ടം 400 കോടി ഡോളർ (30,400 കോടി രൂപ).
ഓഹരികളുടെ മൂല്യത്തിൽ 26 ശതമാനം നഷ്ടമായതിനൊപ്പം രൂപയുടെ മൂല്യം 5.2 ശതമാനം കുറഞ്ഞതുമാണ് റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്കു കനത്ത നഷ്ടം വരുത്തിയത്.
ഫ്രഞ്ച് കന്പനി എൽവിഎംഎച്ചി(ലൂയി വിട്ടൻ-മോയറ്റ് എനസി)ന്റെ ഉടമ ബർണാർ അർനോയുടെ സന്പത്തും 28 ശതമാനം കുറഞ്ഞു. അർനോയുടെ നഷ്ടം 3000 കോടി ഡോളർ (2.28 ലക്ഷം കോടി രൂപ) വരും. ഇനിയുള്ള സന്പത്ത് 7700 കോടി ഡോളർ (5.58 ലക്ഷം കോടി രൂപ) മാത്രം. നിക്ഷേപവിദഗ്ധൻ വാറൻ ബഫറ്റിന്റെ സന്പത്തിന്റെ മൂല്യം 1900 കോടി ഡോളർ കുറഞ്ഞ് 8300 കോടി ഡോളർ (6.3 ലക്ഷം കോടി രൂപ) ആയി.
ബിൽ ഗേറ്റ്സ്, ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗ്, ഗൂഗിൾ സ്ഥാപകരായ ലാരി പേജ്, സെർജി ബ്രിൻ, മാധ്യമഭീമൻ മൈക്കൾ ബ്ലൂംബർഗ് തുടങ്ങിയവർക്കും വലിയ തുക നഷ്ടമായി. ഓഹരിവിപണിയിലെ ഇപ്പോഴത്തെ തകർച്ചയിൽ ഒൻപതു ശതമാനം നഷ്ടം വന്നെങ്കിലും സന്പന്ന പട്ടികയിലെ ഒന്നാംസ്ഥാനം ആമസോൺ സ്ഥാപക ചെയർമാൻ ജെഫ് ബെസോസ് നിലനിർത്തി. 13,100 കോടി ഡോളർ (9.96 ലക്ഷം കോടി രൂപ) ആണ് ബെസോസിന്റെ സന്പത്ത്. 9100 കോടി ഡോളറുമായി ബിൽഗേറ്റ്സ് രണ്ടാമതുണ്ട്.
അംബാനിക്കു ദിവസേന നഷ്ടം 2280 കോടി
12:12 AM Apr 07, 2020 | Deepika.com