കൂത്താട്ടുകുളം: അവശ്യവസ്തു വിഭാഗത്തിൽ ഉൾപ്പെടുത്തി പൈനാപ്പിളിന്റെ വിപണനവും സംഭരണവും ആരംഭിച്ചപ്പോൾ വിളവെടുപ്പിനു തൊഴിലാളികളെ കിട്ടാതെ കർഷകർ വലയുന്നു. ഇതരസംസ്ഥാനക്കാരാണ് ഈ മേഖലയിലെ തൊഴിലാളികളേറെയും. ഇവരാകട്ടെ ലോക്ക് ഡൗണിനെത്തുടർന്നു മിക്കയിടങ്ങളിലും പണിക്കെത്തുന്നില്ല. കൊറോണ പടരുന്നതിനിടെ ഒട്ടേറെപ്പേർ സ്വന്തം നാടുകളിലേക്കു തിരികെപ്പോകുകയും ചെയ്തു.
വിളവെടുപ്പ് സമയമായതിനാൽ തോട്ടങ്ങളിൽ പൈനാപ്പിൾ പഴുത്തു പാകമായിരിക്കുകയാണ്. പഴുത്തുകഴിഞ്ഞാൽ പൈനാപ്പിൾ ദിവസങ്ങൾക്കുള്ളിൽതന്നെ ചീയാൻ തുടങ്ങും. പക്ഷികളും എലികളും മറ്റും തിന്നാനും തുടങ്ങും.
നിരവധി തോട്ടങ്ങളിൽ പൈനാപ്പിൾ ചീഞ്ഞു നശിക്കുന്ന സ്ഥിതിയാണ്. വിളവെടുക്കുന്ന പൈനാപ്പിൾ വിപണിയിലെത്തിക്കാനുള്ള വാഹനസൗകര്യം ഗ്രാമപ്രദേശങ്ങിൽ ലഭിക്കാത്ത പ്രശ്നവുമുണ്ട്. സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നു കർഷകർ ആവശ്യപ്പെടുന്നു.
തൊഴിലാളികളില്ല, പൈനാപ്പിൾ വിളവെടുപ്പ് മുടങ്ങുന്നു
12:02 AM Apr 04, 2020 | Deepika.com