ക്രൂഡ് വില ഇടിഞ്ഞു

11:48 PM Mar 30, 2020 | Deepika.com
ന്യൂഡൽഹി: ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു. ലോകം സാന്പത്തികമാന്ദ്യത്തിലായതു മൂലം ഉപയോഗവും ആവശ്യവും കുറഞ്ഞതാണു കാരണം. ബ്രെന്‍റ് ഇനം ക്രൂഡിന്‍റെ വില വീപ്പയ്ക്ക് 23 ഡോളറിലേക്കു വീണു; ഡബ്ല്യുടിഐ ഇനം 20 ഡോളറിലേക്കും.

2002-ലെ വിലനിലവാരത്തിലേക്കാണ് ക്രൂഡ് വില താണിരിക്കുന്നത്. കൊറോണ വൈറസ് മൂലമുള്ള സാന്പത്തിക ക്ഷീണം ആദ്യം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഈ വിലയിടിവ്. ഡബ്ള്യുടിഐ ഇനം ഈ വർഷം രണ്ടാം പകുതിയിൽ 20 ഡോളറിൽ താഴെയാകുമെന്നു കഴിഞ്ഞ ദിവസം ഗോൾഡ്മാൻ സാക്സ് പ്രവചിക്കുകയും ചെയ്തു.

സൗദി അറേബ്യ ഇതിനിടെ ക്രൂഡ് വില താഴ്ത്തിക്കൊണ്ട് വിപണിയിലെ മറ്റു വന്പന്മാരോടു കൊന്പു കോർത്തിരിക്കുകയാണ്. റഷ്യയും അമേരിക്കയുമാണു സൗദിയേക്കാൾ കൂടുതൽ പെട്രോളിയം ഉത്പാദനമുള്ള രാജ്യങ്ങൾ.