പാരീസ്: ഫ്രാൻസിൽ ജീവിക്കാനാണ് ഇഷ്ടമെന്ന് പാക്കിസ്ഥാനിൽനിന്നു രക്ഷപ്പെട്ട ക്രൈസ്തവ വീട്ടമ്മ ആസിയാ ബീബി. പാക്കിസ്ഥാനിൽ മതനിന്ദാ കുറ്റത്തിനു പീഡിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണമെന്നും ഫ്രാൻസിൽ സന്ദർശനത്തിനെത്തിയ അവർ പറഞ്ഞു.
മതനിന്ദാ കുറ്റം ചുമത്തി ആസിയാ ബീബിക്ക് പാക്കിസ്ഥാനിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. സുപ്രീംകോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് അവർക്ക് രാജ്യത്തിനു പുറത്തുകടക്കാൻ അവസരമുണ്ടായത്. കാനഡയാണ് അഭയം നല്കിയത്.
താൻ സഹിച്ച പീഡനങ്ങൾ അവർ ആത്മകഥയായ ‘അവസാനം സ്വതന്ത്ര’യിൽ വിവരിച്ചിരുന്നു. ആസിയയുടെ മോചനത്തിനായി പോരാടിയ ഫ്രഞ്ച് മാധ്യമപ്രവർത്തക ആനി ഇസബെൽ ടോളെറ്റിനൊപ്പമാണ് പുസ്തകം രചിച്ചത്. തനിക്കു പുതിയ ജീവിതം നല്കിയ രാജ്യമാണ് ഫ്രാൻസെന്ന് ആസിയ പറഞ്ഞു. ആനി എനിക്കു മാലാഖയെപ്പോലെയാണെ ന്നും കൂട്ടിച്ചേർത്തു.
ഫ്രാൻസിൽ ജീവിക്കണം: ആസിയ ബീബി
12:30 AM Feb 26, 2020 | Deepika.com