ന്യൂഡൽഹി: ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിൽ 3600 ടൺ സ്വർണനിക്ഷേപ മുണ്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ).
ഉത്തർപ്രദേശ് ഡയറക്ടറേറ്റ് ഓഫ് ജിയോളജി ആൻഡ് മൈനിംഗിന്റെ ജില്ലാ ഓഫീസർ കെ.കെ. റായിയാണ് രണ്ടിടത്തായി 3600 ടൺ സ്വർണമുണ്ടെന്നു കണ്ടെത്തിയതായി പറഞ്ഞത്. അതിന് അടിസ്ഥാനമില്ലെന്നു ജിഎസ്ഐ ഡയറക്ടർ ജനറൽ എം. ശ്രീധർ അറിയിച്ചു. 1998-2000 കാലത്ത് അവിടെ ജിഎസ്ഐ ഗവേഷണം നടത്തിയതാണ്. 52,806 ടൺ അയിരിനു സാധ്യതയുണ്ടെന്നു കണ്ടു.
ഒരു ടൺ അയിരിൽനിന്ന് 3.03 ഗ്രാം സ്വർണമേ കിട്ടാനിടയുള്ളൂ. അതായത് മൊത്തം ഖനനം നടത്തിയാൽ 160 കിലോഗ്രാം മാത്രം: അദ്ദേഹം പറഞ്ഞു.
യുപിയിലെ സ്വർണം: ജിഎസ്ഐ നിഷേധിച്ചു
11:22 PM Feb 25, 2020 | Deepika.com