പത്തര മാറ്റിന്റെ തിളക്കവുമായി ആഭരണകേന്ദ്രങ്ങളിൽ പവൻ, അന്താരാഷ്ട്ര മാർക്കറ്റും ബുള്ളിഷ്. ടോക്കോമിൽ റബർ വീണ്ടും മികവിലേക്ക്, ആഭ്യന്തര വ്യവസായികളുടെ നിലപാട് നിർണായകം. ഏലക്കയെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല, അവധി വ്യാപാരത്തിൽ ഊഹകച്ചവടകാർ ലാഭമെടുപ്പിനു മുതിരാം. കുരുമുളകു വിലയിൽ ചാഞ്ചാട്ടം. വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് നാളികേരോത്പന്നങ്ങളെ തളർത്തി.
സ്വർണം
സ്വർണവിപണിയിൽ വീണ്ടും റിക്കാർഡ് കുതിപ്പ്. പിന്നിട്ട വാരം ആഭരണ വിപണികളിൽ പവൻ അഞ്ച് തവണയാണ് റിക്കാർഡ് തിരുത്തിയത്. വ്യാഴാച 30,880 ലേക്കും വെള്ളിയാഴ്ച രണ്ടു തവണകളിലായി മൊത്തം 400 രൂപയുടെ മികവിൽ 31,280 ലേക്കും കയറി. ശനിയാഴ്ച 200 രൂപ വർധിച്ച് 31,480 രൂപയെന്ന സർവകാല റിക്കാർഡിലാണ്. ഗ്രാമിന്125 രൂപ ഉയർന്ന് 3935 രൂപയായി.
ന്യൂയോർക്ക്, ലണ്ടൻ എക്സ്ചേഞ്ചുകളിലെ ബുൾ തരംഗം ഏഷ്യൻ മാർക്കറ്റിനെയും സജീവമാക്കി. ട്രോയ് ഔൺസിന് 1586 ഡോളറിൽ ഓപ്പൺ ചെയ്ത സ്വർണം 1600 ലെ നിർണായക പ്രതിരോധം തകർത്ത് ഏഴ് വർഷത്തിനിടയിലെ എറ്റവും മികച്ച വിലയായ 1650 വരെ കുതിച്ചു. ഒറ്റ ആഴ്ച 64 ഡോളറിന്റെ മുന്നേറ്റം. വാരാന്ത്യം 1644 ഡോളറിലാണ്.
സാന്പത്തികമാന്ദ്യം രൂക്ഷമാക്കുമെന്ന വിലയിരുത്തലുകൾ ഫണ്ടുകളെ സ്വർണത്തിലേക്ക് ആകർഷിച്ചു. വിപണി 1700 ഡോളറിനെയാണ് ഉറ്റുനോക്കുന്നത്. ഇതു മറികടന്നാൽ 2012 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1780 ഡോളറിലേക്ക് വർഷത്തിന്റെ രണ്ടാം പകുതിയിൽ ലക്ഷ്യമിടും.
രൂപയുടെ മുല്യം 72.20 ലേക്കുനീങ്ങാനുള്ള സാധ്യതകൾ ആഭ്യന്തര സ്വർണ വിപണിക്ക് ശക്തി പകരാം. അതേസമയം അന്താരാഷ്ട്ര മാർക്കറ്റിൽ ഊഹക്കച്ചവടക്കാർ ലാഭമെടുപ്പു നടത്തിയാൽ 1616‐1594 ഡോളറിലേക്കു പരീക്ഷണം നടത്താം.
റബർ
ഇന്ത്യൻ വ്യവസായികൾ ഷീറ്റ് വില ഇടിച്ചു. നാലാം ഗ്രേഡിന് 200 രൂപ കുറഞ്ഞ് 13,600 രൂപയായി. അഞ്ചാം ഗ്രേഡ്13,100 ലും വ്യാപാരം നടന്നു.
ഏലം
ഓഫ്സീസൺ ആയതിനാൽ ലേലത്തിനുള്ള ഏലക്കാ വരവ് ചുരുങ്ങിയെങ്കിലും സ്റ്റോക്കിസ്റ്റുകളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വില ഉയർന്നില്ല. അവധി വ്യാപാരത്തിൽ ഉത്പ്പന്നത്തിന്റെ ദിശയിൽ മാറ്റം സംഭവിച്ചാൽ ലേലത്തിൽ ഇടപാടുകാർ വീണ്ടും സജീവമാകും.
കുരുമുളക്
നാളികേരം