കുരുമുളക് ഡിസംബറിനുശേഷം ആദ്യമായി പ്രതിവാര നേട്ടത്തിലേക്ക്. ഏലം അവധിവിലയിൽ സാങ്കേതിക തിരുത്തൽ, ഉത്പാദകർ ചരക്കിൽ പിടിമുറുക്കിയിട്ടും നിരക്ക് താഴ്ന്നു. ചുക്ക് വിലയിൽ മാറ്റമില്ല. തമിഴ്നാട്ടിൽ ഉടലെടുത്ത വില്പനസമ്മർദത്തിൽ വെളിച്ചെണ്ണ വഴുതി. റബർ ക്ഷാമത്തിനിടയിൽ ടയർ ലോബി ഷീറ്റ് വില ഉയർത്തി. ആഭരണ കേന്ദ്രങ്ങളിൽ പവന് റിക്കാർഡ് തിളക്കം.
കുരുമുളക്
പുതുവർഷത്തിൽ ഇതാദ്യമായി ഇന്ത്യൻ കുരുമുളക് പ്രതിവാര നേട്ടത്തിലേയ്ക്കുനീങ്ങി. വിദേശ അന്വേഷണങ്ങളുടെ അഭാവം മൂലം കയറ്റുമതി സമൂഹം രംഗത്തുനിന്നുവിട്ടുനിന്നത് ഉത്പന്നവില നേരത്തേ തളർത്തി. യുറോപ്യൻ ബയർമാർ ഇന്ത്യൻ-ബ്രസീലിയൻ വിപണികളുടെ ചലനങ്ങൾ നിരീക്ഷിച്ചു തുടങ്ങിയതോടെ ഒരു വിഭാഗം വ്യവസായികൾ വില ഉയർത്തി ചരക്കെടുത്തു. പോയവാരം കുരുമുളക് വില ക്വിന്റലിന് 700 രൂപ വർധിച്ച് അൺ ഗാർബിൾഡ് 31,700 ലും ഗാർബിൾഡ് 33,700 ലേയ്ക്കും ഉയർന്നു. പുതിയ മുളക് വില 30,700 രൂപ.
യു എസ്-യൂറോപ്യൻ ബയർമാർ വിയറ്റ്നാം-ഇന്തോനേഷ്യൻ കയറ്റുമതിക്കാരുമായി പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞതോടെ വിയറ്റ്നാമിൽ വിളവെടുപ്പിന ു നീക്കം തുടങ്ങിയെങ്കിലും പുതിയ ചരക്ക് ഇറങ്ങിത്തുടങ്ങിയിട്ടില്ല. അതേസമയം മുളക് വില കിലോ 112-125 രൂപ റേഞ്ചിലാണ് കാർഷിക മേഖലകളിൽ ഇടപാടുകൾ നടക്കുന്നത്. വിയറ്റ്നാം 500 ലിറ്റർ വെയിറ്റ്മുളക് 1900 ഡോളറിനും 550 ലിറ്റർവെയിറ്റ് 2000 ഡോളറിനും ഓഫർ ഇറക്കുന്നുണ്ട്. ഇന്തോനേഷ്യ 2200 ഡോളറിനും മലേഷ്യ 3700 ഡോളറിനും വാഗ്ദാനം ചെയ്യുന്നതായി യൂറോപ്യൻ റീ സെല്ലർമാർ സൂചിപ്പിച്ചു. ബ്രസീലിയൻ മുളക്വില ടണ്ണിന് 1800 ഡോളറാണ്. ഇന്ത്യൻ നിരക്ക് 4700-4800 ഡോളർ.
വറ്റൽമുളക് വില വീണ്ടും ഇടിഞ്ഞങ്കിലും കേരളത്തിൽ നിരക്ക് സ്റ്റെഡി. ഗുണ്ടുർ, വാറങ്കിൽ വിപണികളിൽ മുളകുവില 9000-14,000 രൂപയായി താഴ്ന്നു. ചൈനീസ് ഡിമാൻഡ് മങ്ങിയത് വറ്റൽ മുളകു കയറ്റുമതിക്ക് കനത്ത തിരിച്ചടിയായി. പുതിയ ഓർഡറുകൾ നിലച്ചതിനാൽ കയറ്റുമതിസമൂഹം വിപണിയിൽനിന്ന് പിൻവലിഞ്ഞത് ഉത്പാദകർക്ക് കനത്ത പ്രഹരമായി. തെലുങ്കാനയിൽമാത്രം 3.28 ടൺ വറ്റൽ മുളകാണ് ഉത്പാദിപ്പിക്കുന്നത്. വാങ്ങൽതാത്പര്യം കുറഞ്ഞതോടെ കർഷകർ 7000 രൂപയ്ക്ക് വരെ ചരക്ക് വിറ്റു. കൊച്ചിയിൽ വറ്റൽ മുളക്17,000 ‐18,500 രൂപ.
ഏലം
പുതിയ ചുക്ക് വില്പനയ്ക്ക് എത്തിയെങ്കിലും വിലയിൽ മാറ്റമില്ല. മികച്ചയിനം ചുക്ക് കയറ്റുമതിക്കാർ സംഭരിച്ചു. അറബ് രാജ്യങ്ങളിൽനിന്ന് വരുംമാസങ്ങളിൽ ഓർഡറുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതിസമൂഹം. മീഡിയം ചുക്ക് 26,500, ബെസ്റ്റ്ചുക്ക്27,500 രൂപയിലും നിലകൊണ്ടു.
നാളികേരം
റബർ
സ്വർണം