വികസ്വരരാജ്യ പട്ടികയിൽനിന്ന് ഇന്ത്യയെ നീക്കി

11:28 PM Feb 12, 2020 | Deepika.com
ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാസന്ദർശനത്തിനു മുന്പ് ഇന്ത്യക്കൊരു യുഎസ് പ്രഹരം. ഇന്ത്യയെ വികസ്വര രാജ്യപട്ടികയിൽനിന്നു പുറത്താക്കി. യുഎസ് വാണിജ്യ പ്രതിനിധി (യുഎസ്ടിആർ)യുടെ വികസ്വരരാജ്യ പട്ടികയിൽനിന്നു പുറത്തായതോടെ ഇന്ത്യക്കു ജിഎസ്പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ്) ലഭിക്കാം എന്ന പ്രതീക്ഷ നഷ്ടമായി.

ട്രംപ് 24-ന് എത്തുന്പോഴേക്ക് തർക്കങ്ങൾ പരിഹരിച്ച് ഇന്ത്യ-യുഎസ് വാണിജ്യകരാർ തയാറാക്കാൻ ഇന്ത്യ അഭിലഷിച്ചിരുന്നു. എന്നാൽ തർക്കങ്ങൾക്കു പരിഹാരം കിട്ടാത്തതിനാൽ അതുണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. കരാറിന് അന്തിമരൂപം നല്കേണ്ട വാണിജ്യപ്രതിനിധി റോബർട്ട് ലൈറ്റൈസർ ഇന്ത്യയിലേക്കു വരുന്ന തീയതി അറിയിച്ചിട്ടുമില്ല.

ഇതിനിടെയാണ് ഇന്ത്യ പട്ടികയിൽനിന്നു പുറത്തായത്. വികസ്വരരാജ്യങ്ങൾക്കു മാത്രമേ ജിഎസ്പി കിട്ടൂ. ജിഎസ്പി വഴി കുറെയേറെ ഇനങ്ങൾ അമേരിക്കയിലേക്ക് ഡ്യൂട്ടി ഇല്ലാതെയും നാമമാത്ര ഡ്യൂട്ടിയിലും കയറ്റുമതി ചെയ്യാം. 2019-ൽ ഇത് ഇന്ത്യക്കു വിലക്കി.

2018-ൽ ജിഎസ്പി പ്രകാരം 635 കോടി ഡോളറിന്‍റെ സാധനങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു.
ഇവയുടെ ഡ്യൂട്ടി ഇനത്തിൽ 24 കോടി ഡോളർ ഇന്ത്യൻ കയറ്റുമതിക്കാർക്കു നേട്ടമായി. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 12 ശതമാനമേ ജിഎസ്പി ആനുകൂല്യം നേടിയിരുന്നുള്ളൂ. എങ്കിലും ഇതു പുനഃസ്ഥാപിച്ചു കിട്ടാൻ ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു.

കാരണങ്ങൾ

ബ്രസീൽ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, അർജന്‍റീന, ഹോങ്കോംഗ് തുടങ്ങിയവയ്ക്കൊപ്പമാണ് ഇന്ത്യയെയും വികസ്വരരാജ്യ പട്ടികയിൽനിന്നു മാറ്റിയത്.

സന്പന്നരാജ്യ സമിതിയായ ജി-20 യിൽ ഇന്ത്യ അംഗമാണ്, ഇന്ത്യയുടെ വാണിജ്യം ലോകവാണിജ്യത്തിന്‍റെ 0.5 ശതമാനത്തിൽ കൂടുതലാണ്, തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു യുഎസ്ടിആർ തീരുമാനം. ഇന്ത്യയുടെ കയറ്റുമതി ലോക കയറ്റുമതിയുടെ 1.67 ശതമാനവും ഇറക്കുമതി 2.57 ശതമാനവുമാണ്.

വികസ്വരരാജ്യമായിരുന്നാൽ കയറ്റുമതി ഉത്പന്നങ്ങൾക്ക് കയറ്റുമതി ഘട്ടത്തിലും ഉത്പാദനഘട്ടത്തിലുമായി രണ്ടു ശതമാനം സബ്സിഡിയും നല്കാനാവും.

ചുങ്കം - സബ്സിഡി ആനുകൂല്യങ്ങൾ ഇല്ലാതാകുന്നത് നമ്മുടെ കയറ്റുമതിയെ അത്ര ഗുരുതരമായി ബാധിക്കില്ലെന്നു സർക്കാർ വക്താക്കൾ അവകാശപ്പെട്ടു.വാണിജ്യകരാറിനു തടസമായി നില്ക്കുന്നത് മൂന്നിനം സാധനങ്ങൾക്ക് ഇന്ത്യ ചുങ്കം ചുമത്തരുതെന്ന യുഎസ് നിലപാടാണ്. അമേരിക്കൻ ഐടി ഉത്പന്നങ്ങൾ, ക്ഷീരോത്പന്നങ്ങൾ, ആൽമണ്ട് തുടങ്ങിയുള്ള യുഎസ് കാർഷികോത്പന്നങ്ങൾ എന്നിവയാണവ. ഹാർലി-ഡേവിഡ്സൺ ബൈക്കുകളുടെ ഡ്യൂട്ടി വീണ്ടും കുറയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.