തൊട്ടുപിന്നിലായ 1917 എന്ന യുദ്ധചിത്രം മൂന്നു പുരസ്കാരങ്ങൾ നേടി. സാം മെൻഡസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് സിനിമാറ്റോഗ്രഫി, വിഷ്വൽ ഇഫക്ട്സ്, സൗണ്ട് മിക്സിംഗ് എന്നിവയിലാണു പുരസ്കാരം കിട്ടിയത്.
സാമൂഹിക ഉച്ചനീചത്വങ്ങളുടെ കഥ ആഖ്യാനം ചെയ്യുന്ന പാരസൈറ്റ് കഴിഞ്ഞവർഷം കാനിൽ പാംഡി ഓർ നേടിയിരുന്നു. ഗോൾഡൻ ഗ്ളോബ്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്, ബാഫ്ത അവാർഡുകളും നേടിയിട്ടുണ്ട്. ദാരിദ്യവും സന്പത്തും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ദരിദ്രർ സന്പന്നരെയും സന്പന്നർ ദരിദ്രരെയും ചൂഷണം ചെയ്യുകയാണെന്നും വ്യക്തമാക്കുന്ന ചിത്രമാണിതെന്ന് കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രഫസർ ജോൺ ലീ ചൂണ്ടിക്കാട്ടി.
ഡോൾബി തിയേറ്ററിൽ ഞായറാഴ്ച നടന്ന ഓസ്കർ നിശയിൽ മികച്ച നടനുള്ള പുരസ്കാരം ജോക്കറിലെ അഭിനയത്തിനു വാക്കീൻ ഫിനിക്സും നടിക്കുള്ള പുരസ്കാരം ജൂഡിയിലഭിനയിച്ച റെനെ സെൽവെജറും നേടി.
മികച്ച സഹനടനുള്ള പുരസ്കാരം ബ്രാഡ്പിറ്റിനും (വൺസ് അപ്പ് ഓൺഎ ടൈം ഇൻ ഹോളിവുഡ്), സഹനടിക്കുള്ള പുരസ്കാരം ലോറാഡേണിനും (മാര്യേജ് സ്റ്റോറി) സമ്മാനിച്ചു. എനിക്കുള്ള ഏറ്റവും നല്ല ജന്മദിന സമ്മാനം- തിങ്കളാഴ്ച 53വയസു തികയുന്ന ഡേൺ പറഞ്ഞു.
മുൻ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെയും പത്നി മിഷേലിന്റെയും ഉടമസ്ഥതയിലുള്ള ഹയർ ഗ്രൗണ്ട് പ്രൊഡക്ഷൻ കന്പനി നിർമിച്ച അമേരിക്കൻ ഫാക്ടറി എന്ന ചിത്രം ബസ്റ്റ് ഡോക്യൂമെന്ററി ഫീച്ചർ അവാർഡ് നേടി. മികച്ച സിനിമാറ്റോഗ്രഫറായി 1917ന്റെ ഛായാഗ്രഹണം നിർവഹിച്ച റോജർ ഡീക്കിൻസ് തെരഞ്ഞെടുക്കപ്പെട്ടു.
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിലെ 8000 അംഗങ്ങളാണ് നോമിനികളെയും പുരസ്കാര ജേതാക്കളെയും നിശ്ചയിച്ചത്.