ബാങ്കോംഗ്:തായ്ലൻഡിലെ പൊ തുനിരത്തിൽ പട്ടാളക്കാരന്റെ കൂട്ടക്കുരുതിയിൽ 20 മരണം. നിരവധി പേർക്കു പരിക്കേറ്റു. വടക്കുകിഴക്കന്‍ മേഖലയായ നഖോണ്‍ രത്ചസിമയില് ശനിയാഴ്ചയാണു സംഭവം.
സൂറതമ്പിതക് സൈനിക ക്യാംപിലെ സബ് ലഫ്റ്റനന്റ് ജക്രപന്ത് തോമ്മയാണ് അക്രമി. കമാന്‍ഡറെയും മറ്റ് രണ്ട് പേരെയും സൈനിക ക്യാംപില്‍ വെടിവച്ചശേഷം മോഷ്ടിച്ച കാറില്‍ തോക്കുകളും സ്ഫോടകവസ്തുക്കളുമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് മുവാങ് ജില്ലയിലെ ടെര്‍മിനല്‍ 21 ഷോപ്പിംഗ് മാളിലേക്കുള്ള വഴിയില്‍ പൊതുജനങ്ങള്‍ക്ക് നേരെ തലങ്ങും വിലങ്ങും വെടിയുതിർത്തു.
ബാങ്കോക്കില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണു പ്രദേശം. ബുദ്ധക്ഷേത്രവും ഷോപ്പിംഗ് മാളും ഉൾപ്പെടെ വിവിധ സ്ഥലങ്ങളില്‍ സൈനികന് വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. ഒരു ഷോപ്പിംഗ് മാളിനു മുന്നില്‍ അക്രമി കാറില്‍ നിന്നിറങ്ങി നിരവധി തവണ വെടിവയ്ക്കുകയും പരിഭ്രാന്തരായ ആളുകള്‍ ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ കാണിച്ചു.
സൈനികൻ 20 പേരെ വെടിവച്ചു കൊന്നു
12:14 AM Feb 09, 2020 | Deepika.com