മെൽബൺ: ചൈനയിലെ മാരക പകർച്ചവ്യാധിക്കു കാരണമായ കൊറോണ വൈറസിനെ പരീക്ഷണ ലാബിൽ വളർത്തുന്നതിൽ ഓസ്ട്രേലിയൻ ഗവേഷകർ വിജയിച്ചു. വളരെ കുറച്ചു ദിവസങ്ങൾക്കൊണ്ട് 132 പേരുടെ ജീവനെടുത്ത വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ തുടർ ഗവേഷണങ്ങൾക്കു വഴിയൊരുക്കുന്ന നേട്ടമാണിത്.
കൊറോണ ബാധിച്ചാൽ ഏറെ ദിവസങ്ങൾ കഴിഞ്ഞേ രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകൂ എന്ന വെല്ലുവിളി ഇപ്പോൾ നേരിടുന്നുണ്ട്. ചികിത്സ ആരംഭിക്കുന്പോഴേക്കും വൈകിയിരിക്കും. നേരത്തെ തന്നെ രോഗം സ്ഥിരീകരിക്കാനുള്ള മാർഗങ്ങൾ ഇനി വികസിപ്പിക്കാനാകുമെന്ന് ഓസ്ട്രേലിയൻ ഗവേഷകർ പ്രതീക്ഷിക്കുന്നു.
വൈറസിനു പ്രത്യൗഷധം കണ്ടെത്താനുള്ള ഗവേഷണങ്ങൾക്കും ഊർജം ലഭിക്കും.
മെൽബണിലെ പീറ്റർ ഡോഹെർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷൻ ആൻഡ് ഇമ്യൂണിറ്റിയിലെ ഗവേഷകരാണ് വൈറസിനെ വളർത്തിയെടുത്തത്.
ഓസ്ട്രേലിയയിലെ മറ്റു ലാബുകളിലേക്കും ലോകാരോഗ്യ സംഘടനയുമായി ബന്ധമുള്ള യൂറോപ്പിലെ ലാബുകളിലേക്കും വൈറസിനെ അയച്ചുകൊടുക്കും.
വൈറസിനെ ലാബിൽ വളർത്തി
12:11 AM Jan 30, 2020 | Deepika.com