വാഷിംഗ്ടൺ ഡിസി: യുഎസിൽ ഇന്നു നടക്കുന്ന ‘മാർച്ച് ഫോർ ലൈഫ്’ റാലി(ജീവനു വേണ്ടിയുള്ള റാലി)യെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിസംബോധന ചെയ്യും.
ഗർഭച്ഛിദ്രാനുമതി നിരോധിക്കാൻ പോരാടുന്ന പ്രോലൈഫ് സംഘടനകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ മാർച്ചിൽ ഇതാദ്യമായാണ് ഒരു പ്രസിഡന്റ് പങ്കെടുക്കുന്നത്. ട്രംപും വൈറ്റ്ഹൗസും ഇക്കാര്യം സ്ഥിരീകരിച്ചു.
യുഎസിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനു കാരണമായ ‘റോ വേഴ്സസ് വേഡ്’ കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതിന്റെ വാർഷികദിനത്തിലാണ് റാലി നടത്താറുള്ളത്. ഇത്തവണത്തേത് 47-ാമതു റാലിയാണ്.
ഒരു ലക്ഷം പേർ അണിനിരന്ന കഴിഞ്ഞവർഷത്തെ റാലിയിൽ വൈസ് പ്രസിഡന്റ് മൈക് പെൻസ് പങ്കെടുത്തു. അന്ന് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ റാലിയെ അഭിസംബോധന ചെയ്യുകയുണ്ടായി.
ഗർഭച്ഛിദ്രം നിരോധിക്കാൻ ട്രംപ് നടത്തുന്ന നീക്കങ്ങളെ പ്രോലൈഫ് സംഘടനകൾ പ്രശംസിച്ചു. കഴിഞ്ഞദിവസം ട്രംപ് ജനുവരി 22 ജീവന്റെ പവിത്രയ്ക്കായുള്ള ദേശീയ ദിനമായി പ്രഖ്യാപിച്ചിരുന്നു.
‘മാർച്ച് ഫോർ ലൈഫി’ൽ ട്രംപ് പങ്കെടുക്കും
10:56 PM Jan 23, 2020 | Deepika.com