ലോസ്ആഞ്ചലസ്: ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറങ്ങിയ ജറ്റ് വിമാനത്തിൽനിന്നുള്ള ഇന്ധനം പാർക്ക് അവന്യൂ സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന എലമെന്ററി സ്കൂൾ വിദ്യാർഥികളുടെ ദേഹത്ത് പതിച്ചു. കുട്ടികളും മുതിർന്നവരുമായി 56 പേർക്ക് ദേഹത്ത് ചെറിയ തടിപ്പുണ്ടാവുകയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്തെന്ന് അഗ്നിശമനസേന അറിയിച്ചു. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ല. ചൊവ്വാഴ്ച രാവിലെയാണു സംഭവം.
ഷാങ്ഹായിക്കു തിരിച്ച ഡെൽറ്റാ എയർലൈൻസിന്റെ ജറ്റു വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു. ഇതെത്തുടർന്നു വിമാനം ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ തിരിച്ചിറങ്ങുകയായിരുന്നു.
ഭാരം കുറയ്ക്കാനായി ഇന്ധനം പുറത്തുകളഞ്ഞു. സാധാരണ ഏറെ ഉയരത്തിൽ വച്ചാണ് ഇപ്രകാരം ചെയ്യാറുള്ളത്. ഇന്ധനം ആവിയായി പോകുന്നതിനാൽ ആർക്കും ഉപദ്രവമുണ്ടാകാറില്ല. ഡെൽറ്റാ എയർലൈൻസ് വിമാനം സാധാരണയിലും താഴ്ന്നു പറക്കുന്പോഴാണ് ഇന്ധനം പുറത്തുകളഞ്ഞത്.
വിമാനത്തിൽനിന്നു പുറന്തള്ളിയ ഇന്ധനം സ്കൂൾ കുട്ടികളുടെ ദേഹത്തു വീണു
12:27 AM Jan 16, 2020 | Deepika.com