കൊച്ചി: മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ (എൻസിഡികൾ) പുറത്തിറക്കി 480 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. മൊത്തം എൻസിഡികൾ 900 കോടി രൂപയായി ഉയർത്താൻ കമ്പനിക്ക് ബോർഡ് അനുമതി ലഭിച്ചിട്ടുണ്ട്.
2019 സെപ്റ്റംബർ 20നാരംഭിച്ച് 2019 ഒക്ടോബർ 18ന് അവസാനിച്ച ആദ്യഘട്ടത്തിൽ പൊതുജനങ്ങളിൽനിന്ന് 417 കോടി രൂപ സമാഹരിച്ചിരുന്നു. രണ്ടാമത്തെ ഘട്ടത്തിൽ കടപ്പത്രങ്ങളുടെ മുഖവില 1,000 രൂപയും കുറഞ്ഞ ടിക്കറ്റ് വലുപ്പം 10,000 രൂപയുമായിരിക്കും.
400 ദിവസം , 24 മാസം, 38 മാസം, 60 മാസം എന്നിങ്ങനെ 11 സ്കീമുകൾ ഉണ്ടാകും. 9.36 ശതമാനം മുതൽ 10 ശതമാനം വരെ പലിശ നിരക്കിൽ ഉപഭോക്താക്കൾക്ക് വരുമാനം കന്പനി വാഗ്ദാനം ചെയ്യുന്നു. സമാഹരിക്കുന്ന ഫണ്ടുകൾ പ്രാഥമികമായി പ്രവർത്തന മൂലധനം വർധിപ്പിക്കുന്നതിനും ആവശ്യമായ വായ്പ നൽകുന്നതിനും ഉപയോഗിക്കും.
480 കോടി രൂപ സമാഹരണത്തിന് മുത്തൂറ്റ് ഫിൻകോർപ്പ്
11:48 PM Jan 11, 2020 | Deepika.com