ഏലം വിളവെടുപ്പ്സജീവം, ലേലകേന്ദ്രങ്ങളിൽ ചരക്ക്പ്രവാഹം, വാങ്ങലുകാർ മത്സരിച്ച് ഉത്പന്നം സംഭരിച്ചു. പുതിയ ചുക്കുമായി ഉത്പാദകർ രംഗത്ത്. ആഭ്യന്തര വിപണികളിൽ കുരുമുളകിന് പ്രതിമാസം അയ്യായിരം ടണ്ണിന്റെ ഡിമാൻഡ്. നാളികേരോത്പന്നങ്ങൾ സ്റ്റെഡിയായി നീങ്ങി. റബർവിപണി 13,200ലെ പ്രതിരോധം തകർത്തു. സ്വർണവിലയിൽ ചാഞ്ചാട്ടം.
ഏലം
ഡിസംബറിലെ മികച്ച കാലാവസ്ഥ ഹൈറേഞ്ചിലെ ഏലം തോട്ടങ്ങളെ സജീവമാക്കി. വിളവെടുപ്പ് ഊർജിതമായതിനൊപ്പം പുതിയവിള ലേലത്തിന് ഇറക്കാനും ഉത്പാദകർ ഉത്സാഹിച്ചു. നടപ്പ് സീസണിൽ ഒറ്റ ദിവസം 127 ടൺ ഏലക്ക ലേലത്തിന് ഇറങ്ങിയതിൽ നിന്നു വ്യക്തം, ഇക്കുറി ബംപർ വിളവാണ്. പതിവിലും അല്പം വൈകിയാണ് സീസൺ തുടങ്ങിയത്.
റിക്കാർഡായ 7000 രൂപവരെ ഏലം ഈ വർഷം ഉയർന്നത് കർഷകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. കർഷകർ കരുതലോടെയാണു നീങ്ങുന്നത്. കൃത്യമായ ജലസേചനം, കീടനാശി പ്രയോഗങ്ങൾ, വള പ്രയോഗം എല്ലാം ഒത്തുചേർന്നത് ഉത്പാദനം ഉയർത്തി. ചില ദിവസങ്ങളിൽ 75,000 കിലോയ്ക്കു മുകളിൽ ഏലം ലേലത്തിന് ഇറങ്ങി. എന്നിട്ടും വിപണി ആടി ഉലഞ്ഞില്ല. കിലോഗ്രാമിന് 3200 രൂപയ്ക്കു മുകളിൽ പിടിച്ചുനിന്നു. ആഭ്യന്തര -വിദേശ ഡിമാൻഡിൽ ശനിയാഴ്ച് വില 3500 രൂപയായി കയറി.
ഗ്വാട്ടിമാലയിൽ ഉത്പാദനം ചുരുങ്ങുമെന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. അവധി വ്യാപാരത്തിൽ ഏലം തളർച്ചയിൽനിന്ന് ബുള്ളിഷ് മൂഡിലേയ്ക്കു തിരിഞ്ഞത് നിക്ഷേപകരെ ആകർഷിച്ചു. അവസാന റൗണ്ടിൽ വിളവെടുപ്പ് പൂർത്തിയാവുന്നതോടെ ഉയർന്ന റേഞ്ചിലേക്ക് ഏലം ചുവടുവയ്ക്കാം. ക്രിസ്മസ് ആവശ്യങ്ങൾക്കുള്ള ചരക്കു സംഭരണം പൂർത്തിയാക്കി ഈവാരം വൻകിടക്കാർ രംഗം വിടും. കയറ്റുമതിക്കാർ സംഭരണം തുടരും.
ചുക്ക്
കുരുമുളക്
എന്നാൽ തമിഴ്നാട്ടിൽനിന്നുള്ള വാങ്ങലുകാർ ഈ ചരക്ക് ശേഖരിക്കാനുള്ള നീക്കത്തിലാണ്. ഹൈറേഞ്ച്, വയനാടൻ കുരുമുളക് ലഭ്യത ചുരുങ്ങിയതിനാൽ നിരക്ക് വീണ്ടും വർധിച്ച് 35,600 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻവില ടണ്ണിന് 5100 ഡോളറാണ്.
നാളികേരം
കൊച്ചിയിൽ പാം ഓയിൽ 8120 രൂപയിലാണ്.
റബർ
ടാപ്പിംഗ് രംഗം സജീവമെങ്കിലും കരുതലോടെയാണ് ഉത്പാദകർ ഷീറ്റ് ഇറക്കുന്നത്. ഓഫ്സീസണിലെ ഉയർന്ന വിലയെ ഉറ്റു നോക്കുകയാണ് കാർഷികമേഖല. ക്രിസ്മസ് അടുത്തിട്ടും കുറഞ്ഞ അളവിലാണ് റബർ വില്പനയ്ക്ക്എത്തിയത്. ടോക്കോമിൽ റബർവില കിലോ 176 യെന്നിലാണ്. ഉണർവ് കണക്കിലെടുത്താൽ 182-188യെന്നിലേക്കു സഞ്ചരിക്കാം.
സ്വർണം