മുംബൈ: മൊബൈൽ ഫോണുകളിലെയോ കംപ്യൂട്ടറുകളിലെയോ വിവരങ്ങൾ ഹാക്ക് ചെയ്യാൻ പുതുവഴി തുറന്ന് ജ്യൂസ് ജാക്കിംഗ്. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളുമുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ പൊതു ചാർജിംഗ് സ്റ്റേഷനുകളാണു ജ്യൂസ് ജാക്കിംഗിന്റെ വേദി.
ഇവിടങ്ങളിലെ ചാർജിംഗ് സോക്കറ്റിൽ മാൽവേർ പ്രോഗ്രാമുകളടങ്ങിയ യുഎസ്ബി കേബിളുകൾ ഹാക്കർമാർ ഉപേക്ഷിക്കുന്നു. മൊബൈൽ ഫോണോ ലാപ്ടോപ്പോ ചാർജ് ചെയ്യാനായി ആളുകൾ ഈ യുഎസ്ബി കേബിളുകൾ ഉപയോഗിക്കുന്നതോടെ ഫോണുകളിലേക്കു മാൽവേറുകൾ പ്രവേശിക്കുകയും വിവരങ്ങൾ കൈക്കലാക്കുകയും ചെയ്യുന്നു.
ചാർജിംഗിനുപയോഗിക്കുന്ന യുഎസ്ബി പോർട്ടുകളിൽ ഹാക്കിംഗ് പ്രോഗ്രാമുകൾ ഒളിപ്പിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും ടെക് വിദഗ്ധർ പറയുന്നു.
അന്യരുടെ യുഎസ്ബി ഡ്രൈവുകളിലൂടെയുള്ള ചാർജിംഗും അപകടം വരുത്തിവച്ചേക്കാം. പല രാജ്യങ്ങളും നേരത്തെതന്നെ ജ്യൂസ് ജാക്കിംഗിനെക്കുറിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം എസ്ബിഐ ജാഗ്രതാ നിർദേശം നല്‍കിയതോടെയാണ് ഇന്ത്യയിൽ ജ്യൂസ് ജാക്കിംഗ് ചർച്ചയാകുന്നത്.
ജ്യൂസ് ജാക്കിംഗ്: ജാഗ്രത വേണം
11:51 PM Dec 14, 2019 | Deepika.com