ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ശബ്ദമുയർത്തി ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച സ്വീഡിഷ് ബാലിക ഗ്രേറ്റാ തുൻബെർഗിനെ യുഎസിലെ ടൈം വാരിക 2019ലെ പേഴ്സൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. ആഗോളതലത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ ഗ്രേറ്റയ്ക്കായി എന്ന് ടൈം നിരീക്ഷിച്ചു.
പതിനാറുകാരിയായ ഗ്രേറ്റ ആഗോള താപനത്തിന്റെ പേരിൽ കഴിഞ്ഞ വർഷം സ്വീഡിഷ് പാർലമെന്റിനു പുറത്ത് ഒറ്റയ്ക്കു പ്രതിഷേധിച്ചാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഈ വർഷത്തെ യുഎൻ പൊതുസമ്മേളനത്തിൽ രാജ്യ നേതാക്കൾക്കു മുന്നറിയിപ്പു നല്കി നടത്തിയ പ്രസംഗത്തിലൂടെ ആഗോള പ്രശസ്തയായി.
നാളെയുടെ സുരക്ഷ ഉറപ്പുവരുത്താൻ രാഷ്ട്ര നേതാക്കളും ശാസ്ത്രജ്ഞരും ഒന്നും ചെയ്യുന്നില്ലെന്ന് ഗ്രേറ്റ ആരോപിക്കുന്നു. യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന മാഡ്രിഡിലാണ് ബാലിക ഇപ്പോഴുള്ളത്.
ഗ്രേറ്റ തുൻബെർഗ് ടൈമിന്റെ പേഴ്സൺ ഓഫ് ദ ഇയർ
10:50 PM Dec 11, 2019 | Deepika.com