വാഷിംഗ്ടൺ ഡിസി: ഇറാനും അമേരിക്കയും പരസ്പരം തടവുകാരെ മോചിപ്പിച്ചു. ഇറാനിൽ തടവിൽ കഴിഞ്ഞിരുന്ന ചൈനീസ് വംശജനായ അമേരിക്കൻ പൗരൻ ഷിയുവെ വാംഗ്, അമേരിക്ക അറസ്റ്റ് ചെയ്ത മസൗദ് സൗലൈമാനി എന്നിവരാണ് മോചിതരാക്കപ്പെട്ടത്.
ഇറാനിലെ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തിയിരുന്ന വാംഗിനെ ചാരവൃത്തിക്ക് 2016 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്യുകയും 10 വർഷം തടവുശിക്ഷ വിധിക്കുകയുമായിരുന്നു. മൂലകോശ രംഗത്ത് വിദഗ്ധനായ സുലൈമാനി ഇറാനെതിരായ ഉപരോധം ലംഘിച്ച് ജൈവശാസ്ത്ര വസ് തുക്കൾ കടത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് കഴിഞ്ഞ വർഷം ഷിക്കാഗോ വിമാനത്താവളത്തിൽ അറസ്റ്റിലാവുകയായിരുന്നു. ഇരുവരും കുറ്റം നിഷേധിച്ചിരുന്നു.
ഇറാനും യുഎസും തമ്മിലുള്ള ബന്ധം വളരെ മോശമായിരിക്കുന്ന സമയത്താണ് പരസ്പരം തടവുകാരെ മോചിപ്പിച്ച നടപടി.
ഇറാനും അമേരിക്കയും തടവുകാരെ വിട്ടയച്ചു
11:55 PM Dec 07, 2019 | Deepika.com