വാഷിംഗ്ടൺ ഡിസി: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തുന്നതിനു നിയുക്തമായ സുരക്ഷാസൈനികർ നടത്തിയ നരനായാട്ടിൽ ചുരുങ്ങിയത് ആയിരം പേരെങ്കിലും കൊല്ലപ്പെട്ടെന്നു യുഎസ് ആരോപിച്ചു.
ഇന്ധനവില വർധിപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞമാസമാണു സമരം പൊട്ടിപ്പുറപ്പെട്ടത്. നൂറിലധികം നഗരങ്ങളിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ നടത്തപ്പെട്ടു. ആയിരം പേർ കൊല്ലപ്പെട്ടെന്ന യുഎസിന്റെ ആരോപണം സ്ഥിരീകരിക്കാൻ ആംനസ്റ്റി വിസമ്മതിച്ചു. 208 പേർ മരിച്ചെന്നാണ് അവരുടെ കണക്ക്. ഏഴായിരം പ്രക്ഷോഭകർ അറസ്റ്റിലായെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ ദൂതൻ ബ്രിയൻ ഹൂക്ക് പറഞ്ഞു.
സമരം ഇപ്പോഴും പിൻവലിച്ചിട്ടില്ല. സമരക്കാരെ അനുകൂലിച്ച ഷിയാ നേതാവ് അലിസിസ്റ്റാനി പിന്തുണ പിൻവലിച്ചതിനെത്തുടർന്നു പ്രധാനമന്ത്രി മെഹ്ദി രാജിവച്ചു. പിൻഗാമിയെ ഇതുവരെ തെരഞ്ഞെടുക്കാനായില്ല.
ഇതിനിടെ ഇറാന്റെ ഭീഷണി നേരിടാനായി കൂടുതൽ സൈനികരെ ഗൾഫ് മേഖലയിലേക്ക് അയയ്ക്കാൻ യുഎസ് തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. പതിനാലായിരം സൈനികരെ അയയ്ക്കുമെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തെങ്കിലും പെന്റഗൺ നിഷേധിച്ചു.
ഇറാൻ പ്രക്ഷോഭത്തിൽ ആയിരംപേർ മരിച്ചെന്നു യുഎസ്
12:08 AM Dec 07, 2019 | Deepika.com