ടെഹ്റാൻ: ഇന്ധനവില വർധനയ്ക്കെതിരേ ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തിലും ഇതിനെതിരേ സുരക്ഷാ സേന സ്വീകരിച്ച നടപടികളിലും 208 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ അറിയിച്ചു. വിവിധ നഗരങ്ങളിൽ കലാപകാരികളെ വെടിവച്ചുകൊന്നതായി ഇറാൻ സമ്മതിച്ചെങ്കിലും പുറത്തുവരുന്ന കണക്കുകൾ പർവതീകരിച്ചവയാണെന്ന് ആരോപിച്ചു.
സബ്സിഡിയോടെയുള്ള ഇന്ധനവില അന്പതു ശതമാനം വർധിപ്പിച്ചതിനെതിരേ നവംബർ മധ്യത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രക്ഷോഭം നിയന്ത്രിക്കാനും ഇതിന്റെ വാർത്തകൾ പുറത്തുപോകാതിരിക്കാനും ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കടുത്ത സാന്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇന്ധനവില വർധന. യുഎസിലെ ട്രംപ് ഭരണകൂടം ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാന്റെ എണ്ണവ്യാപാരത്തിന് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതാണ് സന്പദ്മേഖലയെ തകർത്തത്.
ഇറാനിൽ 208 പേർ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി
11:55 PM Dec 03, 2019 | Deepika.com