ന്യൂഡൽഹി: ഇന്ത്യയുടെ ഈ ധനകാര്യവർഷത്തെ ജിഡിപി വളർച്ച 5.1 ശതമാനം മാത്രമാകുമെന്നു റേറ്റിംഗ് ഏജൻസി ക്രിസിൽ. നേരത്തേ 6.3 ശതമാനം വളർച്ച ക്രിസിൽ പ്രതീക്ഷിച്ചിരുന്നതാണ്. കഴിഞ്ഞ ധനകാര്യവർഷം വളർച്ച 6.8 ശതമാനമായിരുന്നു.
സെപ്റ്റംബറിലവസാനിച്ച ത്രൈമാസം 4.5 ശതമാനം വളർച്ചയേ ഉള്ളൂവെന്നു സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ അർധവർഷ വളർച്ച 4.75 ശതമാനമായി. രണ്ടാം പകുതിയിൽ വളർച്ച 5.5 ശതമാനം ഉണ്ടാകുമെന്നു ക്രിസിൽ കരുതുന്നു.
സാന്പത്തികരംഗത്തെ മുരടിപ്പ് പെട്ടെന്നു മാറില്ലെന്നു ക്രിസിൽ അഭിപ്രായപ്പെട്ടു. കുറേക്കാലം മുരടിപ്പ് തുടരും. മറ്റൊരു ധനകാര്യവിശകലന സ്ഥാപനമായ ഡൺ ആൻഡ് ബ്രാഡ്സ്ട്രീറ്റും ഇന്ത്യ കുറേക്കാലം മുരടിപ്പിലായിരിക്കുമെന്നു വിലയിരുത്തി. വ്യവസായമേഖലയിൽ വളരെ സാവധാനമേ ഉണർവുണ്ടാകൂ എന്ന് അവർ കരുതുന്നു.
വളർച്ച 5.1 % ആകും: ക്രിസിൽ
12:15 AM Dec 03, 2019 | Deepika.com