കരുത്തുനിലനിർത്തി കുരുമുളക് മുന്നേറ്റം തുടരുന്നു. ഏലക്ക പ്രവാഹം ലേലകേന്ദ്രങ്ങളിൽ, വാങ്ങലുകാർ വിലക്കയറ്റത്തെ പിടിച്ചുനിർത്തി. ചുക്കിനു ശൈത്യകാല ഡിമാൻഡ്. ടോക്കോമിൽ റബർവില വീണ്ടും ഉയർന്നു, ടാപ്പിംഗ് രംഗത്തു മുന്നേറ്റം. നാളികേരോത്പന്ന വിപണിയിൽ മുന്നേറ്റം.
കുരുമുളക്
കുരുമുളക് തുടർച്ചയായ മൂന്നാം വാരത്തിലും മുന്നേറി. വിദേശത്തുനിന്നുള്ള അനധികൃത ഇറക്കുമതികൾക്കു നിയന്ത്രണം വരുമെന്ന പ്രതീക്ഷയിൽ ചരക്കു സംഭരിക്കാൻ സ്റ്റോക്കിസ്റ്റുകൾ രംഗത്തിറങ്ങി. ഉത്തേരേന്ത്യയിൽനിന്നും തമിഴ്നാട്ടിൽനിന്നും മുളകിന് ആവശ്യക്കാരുണ്ട്. ചുരുങ്ങിയ ആഴ്ചകളിൽ 3000 രൂപ ഉയർന്ന് ഗാർബിൾഡ് കുരുമുളക് 34,700 രൂപയിലെത്തി.
കുരുമുളകു ചെടികളിൽ തിരികൾ മൂത്തു വിളയുകയാണ്. വില നിത്യേന ഉയരങ്ങളിലേക്കു നീങ്ങിയതു കർഷകർക്ക് ആവേശം പകർന്നു. തുലാവർഷം സംസ്ഥാനത്തു സജീവമായതു കർഷകർക്കു നേട്ടമായി. ഇക്കുറി കർണാടകത്തിലും ഉത്പാദനം ഉയരാം. കൂർഗിലെയും ഇതര ഭാഗങ്ങളിലെയും തോട്ടങ്ങളിൽ കുരുമുളകു തിരികൾ മൂത്ത് വിളയുകയാണ്. കൊച്ചിയിൽ മുളകു വില 800 രൂപ ഉയർന്നു 32,700 ലാണ് അൺ ഗാർബിൾഡ്.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻവില ടണ്ണിന് 5100 ഡോളറാണ്. നമ്മുടെ വിലയുടെ പകുതിയിലും താഴ്ത്തിയാണു വിയറ്റ്നാമും ബ്രസീലും ചരക്കുകയറ്റുമതി നടത്തുന്നത്. വിയറ്റ്നാം ടണ്ണിന് 1900 ഡോളറിനും ബ്രസീൽ 1800 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കഴിഞ്ഞമാസം വിയറ്റ്നാം 17,000 ടൺ ഷിപ്മെന്റ് നടത്തി. ഇതിൽ ഒരു പങ്ക് ഇന്ത്യയിൽ എത്തിയെന്നാണു സൂചന. വിയറ്റ്നാമിൽ ഉത്പാദനം രണ്ടര ലക്ഷം ടണ്ണാണ്. ആഗോള ഉത്പാദനത്തിന്റെ 40 ശതമാനം വിയറ്റ്നാമിന്റെ സംഭാവനയാണ്.
ഏലം
ചുക്ക്
കയറ്റുമതിക്കാർ ബെസ്റ്റ് ചുക്ക് 27,500നുവരെ ശേഖരിച്ചു. മീഡിയം ചുക്കുവില 22,500 രൂപ. ഗൾഫ് ഷിപ്മെന്റിനുള്ള ചുക്ക് സംഭരണം പുരോഗമിക്കുന്നു.
റബർ
ഏഷ്യൻ മാർക്കറ്റുകളിൽ റബർ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ടോക്കോമിൽ നവംബർ അവധി 172 യെന്നിലേക്കു കയറി. ബാങ്കോക്കിൽ നാലാം ഗ്രേഡ് റബർ 10,800ൽനിന്ന്11,048 രൂപയായി, വിപണി 11,200ലേക്കു മുന്നേറാനുള്ള ശ്രമത്തിലാണ്. വിദേശത്തെ ഉണർവ് ഇന്ത്യൻ മാർക്കറ്റിനും നേട്ടമായി.
സംസ്ഥാനത്ത് ആർഎസ്എസ് നാലാംഗ്രേഡ് 13,000 രൂപയായി ഉയർന്നെങ്കിലും വിപണിക്കു 13,200ലെ പ്രതിരോധം മറികടക്കാനുള്ള കരുത്തു ലഭിച്ചില്ല. റബർ ഉത്പാദനം ഉയർന്നതോടെ ലാറ്റക്സ് വില്പന സമ്മർദംമൂലം 9000 രൂപയാണ്.
ഷീറ്റിന്റെ വില അസ്ഥിരതയാണു കർഷകരെ ലാറ്റക്സ് വിറ്റുമാറാൻ പ്രേരിപ്പിക്കുന്നത്. വ്യവസായികൾക്കു വരും മാസങ്ങളിൽ കനത്ത തോതിൽ ഷീറ്റ് ആവശ്യമുള്ളതിനാൽ നിരക്ക് ഉയർത്താം.
നാളികേരം
സ്വർണം