മധുരിക്കും കുരുമുളക് !

12:04 AM Nov 25, 2019 | Deepika.com
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കരുത്തുനിലനിർത്തി കുരുമുളക് മുന്നേറ്റം തുടരുന്നു. ഏലക്ക പ്രവാഹം ലേലകേന്ദ്രങ്ങളിൽ, വാങ്ങലുകാർ വിലക്കയറ്റത്തെ പിടിച്ചുനിർത്തി. ചുക്കിനു ശൈത്യകാല ഡിമാൻഡ്. ടോക്കോമിൽ റബർവില വീണ്ടും ഉയർന്നു, ടാപ്പിംഗ് രംഗത്തു മുന്നേറ്റം. നാളികേരോത്പന്ന വിപണിയിൽ മുന്നേറ്റം.

കുരുമുളക്

കുരുമുളക് തുടർച്ചയായ മൂന്നാം വാരത്തിലും മുന്നേറി. വിദേശത്തുനിന്നുള്ള അനധികൃത ഇറക്കുമതികൾക്കു നിയന്ത്രണം വരുമെന്ന പ്രതീക്ഷയിൽ ചരക്കു സംഭരിക്കാൻ സ്റ്റോക്കിസ്റ്റുകൾ രംഗത്തിറങ്ങി. ഉത്തേരേന്ത്യയിൽനിന്നും തമിഴ്നാട്ടിൽനിന്നും മുളകിന് ആവശ്യക്കാരുണ്ട്. ചുരുങ്ങിയ ആഴ്ചകളിൽ 3000 രൂപ ഉയർന്ന് ഗാർബിൾഡ് കുരുമുളക് 34,700 രൂപയിലെത്തി.


കുരുമുളകു ചെടികളിൽ തിരികൾ മൂത്തു വിളയുകയാണ്. വില നിത്യേന ഉയരങ്ങളിലേക്കു നീങ്ങിയതു കർഷകർക്ക് ആവേശം പകർന്നു. തുലാവർഷം സംസ്ഥാനത്തു സജീവമായതു കർഷകർക്കു നേട്ടമായി. ഇക്കുറി കർണാടകത്തിലും ഉത്പാദനം ഉയരാം. കൂർഗിലെയും ഇതര ഭാഗങ്ങളിലെയും തോട്ടങ്ങളിൽ കുരുമുളകു തിരികൾ മൂത്ത് വിളയുകയാണ്. കൊച്ചിയിൽ മുളകു വില 800 രൂപ ഉയർന്നു 32,700 ലാണ് അൺ ഗാർബിൾഡ്.

അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻവില ടണ്ണിന് 5100 ഡോളറാണ്. നമ്മുടെ വിലയുടെ പകുതിയിലും താഴ്ത്തിയാണു വിയറ്റ്നാമും ബ്രസീലും ചരക്കുകയറ്റുമതി നടത്തുന്നത്. വിയറ്റ്നാം ടണ്ണിന് 1900 ഡോളറിനും ബ്രസീൽ 1800 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കഴിഞ്ഞമാസം വിയറ്റ്നാം 17,000 ടൺ ഷിപ്മെന്‍റ് നടത്തി. ഇതിൽ ഒരു പങ്ക് ഇന്ത്യയിൽ എത്തിയെന്നാണു സൂചന. വിയറ്റ്നാമിൽ ഉത്പാദനം രണ്ടര ലക്ഷം ടണ്ണാണ്. ആഗോള ഉത്പാദനത്തിന്‍റെ 40 ശതമാനം വിയറ്റ്നാമിന്‍റെ സംഭാവനയാണ്.

ഏലം

വിദേശ ബയർമാർ ഏലക്ക ലേലത്തിൽ സജീവമായതിനൊപ്പം വിലക്കയറ്റം വിളവെടുപ്പിന് ഉത്സാഹം പകർന്നു. ഉത്പാദനകേന്ദ്രങ്ങളിൽനിന്നു കനത്ത തോതിൽ ഏലം ചരക്കിറങ്ങിയതോടെ വാങ്ങലുകാർ വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ ശ്രമിച്ചു. എന്നിട്ടും 3000 റേഞ്ചിൽനിന്നു 3200ലെ പ്രതിരോധം മറികടന്നു 3271വരെ ഉയർന്നു. ഏലം 3400 നെയാണു ഇപ്പോൾ ലക്ഷ്യമിടുന്നതെങ്കിലും ചരക്കുനീക്കം നിയന്ത്രിക്കുന്ന കാര്യത്തിൽ തോട്ടങ്ങൾ പരസ്പരം യോജിപ്പിലെത്തിയാൽ ക്രിസ്മസ് ഡിമാൻഡിൽ 3700 ലേക്കു സഞ്ചരിക്കാം. സൗദി അറേബ്യ നമ്മുടെ ഏലം ഇറക്കുമതി താത്കാലികമായി നിർത്തിയെങ്കിലും കുവൈറ്റും യുഎഇയും ഇന്ത്യൻ ചരക്കു ശേഖരിക്കുന്നുണ്ട്. യൂറോപ്പിൽനിന്നും ഏലത്തിന് അന്വേഷണങ്ങളുണ്ട്. ഗ്വാട്ടിമാലയിൽ വിളവെടുപ്പു വൈകുമെന്നതു കൂടുതൽ വാങ്ങലുകാരെ ഇന്ത്യയിലേക്ക് അടുപ്പിക്കാം.

ചുക്ക്

ശൈത്യകാലം ആരംഭിച്ചതോടെ ചുക്ക് വ്യാപാരരംഗം സജീവമായി. ഉത്തരേന്ത്യയിൽനിന്നുചുക്കിന് അന്വേഷണങ്ങളുണ്ട്. വിദേശ ഓർഡർ ലഭിച്ച എക്സ്പോർട്ടർമാരും ഉത്പന്നം വാങ്ങുന്നുണ്ട്.

കയറ്റുമതിക്കാർ ബെസ്റ്റ് ചുക്ക് 27,500നുവരെ ശേഖരിച്ചു. മീഡിയം ചുക്കുവില 22,500 രൂപ. ഗൾഫ് ഷിപ്മെന്‍റിനുള്ള ചുക്ക് സംഭരണം പുരോഗമിക്കുന്നു.

റബർ

ഏഷ്യൻ മാർക്കറ്റുകളിൽ റബർ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ടോക്കോമിൽ നവംബർ അവധി 172 യെന്നിലേക്കു കയറി. ബാങ്കോക്കിൽ നാലാം ഗ്രേഡ് റബർ 10,800ൽനിന്ന്11,048 രൂപയായി, വിപണി 11,200ലേക്കു മുന്നേറാനുള്ള ശ്രമത്തിലാണ്. വിദേശത്തെ ഉണർവ് ഇന്ത്യൻ മാർക്കറ്റിനും നേട്ടമായി.


സംസ്ഥാനത്ത് ആർഎസ്എസ് നാലാംഗ്രേഡ് 13,000 രൂപയായി ഉയർന്നെങ്കിലും വിപണിക്കു 13,200ലെ പ്രതിരോധം മറികടക്കാനുള്ള കരുത്തു ലഭിച്ചില്ല. റബർ ഉത്പാദനം ഉയർന്നതോടെ ലാറ്റക്സ് വില്പന സമ്മർദംമൂലം 9000 രൂപയാണ്.

ഷീറ്റിന്‍റെ വില അസ്ഥിരതയാണു കർഷകരെ ലാറ്റക്സ് വിറ്റുമാറാൻ പ്രേരിപ്പിക്കുന്നത്. വ്യവസായികൾക്കു വരും മാസങ്ങളിൽ കനത്ത തോതിൽ ഷീറ്റ് ആവശ്യമുള്ളതിനാൽ നിരക്ക് ഉയർത്താം.

നാളികേരം

നാളികേരോത്പന്നവില പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു. വിദേശ ഭക്ഷ്യയെണ്ണവില ഉയർന്നതിന്‍റെ ചുവടുപിടിച്ച് വെളിച്ചെണ്ണയും ചൂടുപിടിച്ചു. കർഷകർക്കും കൊപ്ര ഉത്പാദകർക്കും വിലക്കയറ്റത്തിന്‍റെ മാധുര്യം നുകരാനാവുമെന്നു മുൻവാരംതന്നെ സൂചന നൽകിയിരുന്നു. ഓണത്തിനും ദീപാവലിക്കും തിരിച്ചടി നേരിട്ട വെളിച്ചെണ്ണ മികവിനുള്ള നീക്കത്തിലാണെന്ന വിവരം ഉത്പാദകർക്കു നേട്ടമായി. കൊച്ചിയിൽ എണ്ണ 300 രൂപ ഉയർന്ന് 14,750 രൂപയായി. കൊപ്ര 9750ൽനിന്ന് 9910 രൂപയായി. എണ്ണയ്ക്കു ലോക്കൽ ഡിമാൻഡ് ഉയർന്നില്ലെങ്കിൽ ഉയരങ്ങളിൽ പിടിച്ചുനിൽക്കാൻ കൊപ്ര ക്ലേശിക്കും.

സ്വർണം

സ്വർണവില കയറിയിറങ്ങി. ആഭരണ വിപണികളിൽ പവൻ 28,440ൽനിന്ന് 28,520 രൂപയായശേഷം വാരാന്ത്യം 28,360 രൂപയായി താഴ്ന്നു. ന്യൂയോക്കിൽ ട്രോയ് ഔൺസ് സ്വർണം 1467 ഡോളറിൽനിന്ന് 1475നു മുകളിലേക്കു നീങ്ങിയെങ്കിലും ക്ലോസിംഗിൽ കരുത്തു നഷ്ടപ്പെട്ട് 1462 ഡോളറായി.