ന്യൂഡൽഹി: ദേശീയപാതയിലെ ടോൾപിരിവ് കേന്ദ്രങ്ങളിൽ ഫാസ്റ്റാഗ് ലെയിനിലൂടെ പോകുന്ന ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ ഇരട്ടി ടോൾ നല്കണം. ഡിസംബർ ഒന്നിന് ഇതു നടപ്പിൽ വരുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ടോൾപ്ലാസകളിൽ ഒരു ലെയ്ൻ മാത്രമേ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്കായി അനുവദിക്കൂ. അവിടെ സാധാരണ നിരക്ക് മതി.
ദേശീയ പാതകളിലെ 537 ടോൾ ബൂത്തുകൾ നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻഇടിസി) പ്രോഗ്രാമിനു കീഴിലായി. ഫാസ്റ്റാഗ് ഉള്ള വാഹനങ്ങൾക്ക് നിർത്താതെ പോകാം. വാഹനത്തിലെ പ്രീപെയ്ഡ് ഫാസ്റ്റാഗ് ഇലക്ട്രോണിക് റീഡറുകൾ വായിച്ച് ആവശ്യമായ തുക കുറയ്ക്കും.
ഡിസംബർ ഒന്നുവരെ സെക്യൂരിറ്റി ചാർജ് (150 രൂപ) ഇല്ലാതെ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ ഫാസ്റ്റാഗുകൾ വിതരണം ചെയ്യും. ഡിസംബർ ഒന്നു മുതൽ ഈ ചാർജ് നല്കണം. ഈ ഫാസ്റ്റാഗിൽ വാഹന ഉടമയ്ക്ക് ആവശ്യാനുസരണമുള്ള തുകയ്ക്കു ചാർജിംഗ് നടത്താം.
ഫാസ്റ്റാഗ് ഇല്ലാത്തവയ്ക്ക് ഒരു ലെയ്ൻ
11:45 PM Nov 21, 2019 | Deepika.com