റബർ മാർക്കറ്റിലെ വിലക്കയറ്റം തോട്ടം മേഖലയ്ക്ക് ഊർജം പകർന്നു, രംഗത്തുനിന്നു വിട്ടുനിന്നവർ ടാപ്പിംഗിന് ഉത്സാഹിക്കുന്നു. നാളികേരോത്പന്നങ്ങളുടെ വിലയിൽ മുന്നേറ്റ സാധ്യത, വൻകിട മില്ലുകാർ കൊപ്ര വിപണിയിൽ. ഗ്വാട്ടിമാല ഏലം സീസണിന് കാലതാമസം, ഗൾഫിൽനിന്നും യുറോപ്പിൽനിന്നും ന്യൂ ഇയർ ഓർഡറിനു സാധ്യത. കുതിപ്പിന് ഇടയിൽ കുരുമുളക് കിതയ്ക്കുന്നു. സ്വർണ വിലയിൽ ചാഞ്ചാട്ടം.
റബർ
റബർ മാർക്കറ്റിലെ ഉണർവ് ഉത്പാദന മേഖലയ്ക്ക് ആവേശമായി. നിശ്ചലമായിരുന്ന പല തോട്ടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ടാപ്പിംഗ് ആരംഭിച്ചു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 13,000 രൂപവരെ ഉയർന്നു. 12,500 രൂപയുടെ ടാർജറ്റിൽനിന്നുപുറത്തു കടന്ന റബറിനു പക്ഷേ 13,200ലെ പ്രതിരോധം തകർക്കാനായില്ല. വിദേശ വില ഉയർന്നതോടെ ആഭ്യന്തരവിപണിയെ ആശ്രയിക്കുകയാണ് വ്യവസായികൾ. വിപണിയിൽ ഷീറ്റ് വരവ് നാമമാത്രമാണ്. ഇപ്പോഴത്തെ വിലക്കയറ്റം ടാപ്പിംഗ് ഊർജിതമാക്കുമെന്ന ആശ്വാസത്തിലാണ് ടയർ ലോബി.
തായ്ലൻഡിലെ അമ്പത് ശതമാനം റബർ തോട്ടങ്ങളെയും മഞ്ഞളിപ്പ് രോഗം പിടികൂടി. ഇലപൊഴിച്ചിൽ രൂക്ഷമായതിനാൽ ഇനി പുതുവർഷം വരെ ടാപ്പിംഗിന് തടസം നേരിടാൻ ഇടയുണ്ടെന്നാണ് വിവരം. ഇതിനിടെ ഇന്ത്യയിലേക്ക് ഒരു ലക്ഷം ടൺ റബറും രണ്ടര ലക്ഷം ടൺ റബർ ചൈനയിലേക്കും ഹോങ്കോംഗിലേക്കും ബാങ്കോക്കിൽനിന്ന് കയറ്റുമതി നടത്തിയതായി തായ്ലണൻഡ് വ്യക്തമാക്കി.
ഏഷ്യയിൽ റബർ അവധിനിരക്കുകൾ ഉയർന്നു. ടോക്കോമിൽ കിലോ 163യെൻ വരെ ഉയർന്ന നവംബർ അവധി 166-174 യെന്നിനെ ഉറ്റുനോക്കുന്നു. ബാങ്കോക്കിൽ നാലാം ഗ്രേഡ് റബർ 10,646ൽനിന്ന് 10,798 രൂപയായി. വരും ആഴ്ചകളിൽ രാജ്യാന്തര മാർക്കറ്റ് 11,200 ലേക്ക് ഉയരാൻ ശ്രമം നടത്താം.
നാളികേരം
വിദേശ പാചകയെണ്ണ വില ഉയരുന്നത് നാളികേര കർഷകർക്കു നേട്ടമാവും. ഇന്തോനേഷ്യയും മലേഷ്യയും സംഘടിതമായി പാം ഓയിൽ വില ഉയർത്തി. വിനിമയവിപണിയിൽ രൂപയുടെ തളർച്ച കണക്കിലെടുത്താൽ ഭക്ഷ്യയെണ്ണ ഇറക്കുമതിച്ചെലവ് വീണ്ടും ഉയരുമെന്നതിനാൽ ക്രിസ്മസിനുമുമ്പായി വെളിച്ചെണ്ണയും തിളച്ചുമറിയാം.
ഏലം
കുരുമുളക്
സ്വർണം