മാഡ്രിഡ്: സ്പാനിഷ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് പാർട്ടി 120 സീറ്റു നേടി മുന്നിലെത്തിയെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. 350 അംഗ പാർലമെന്റിൽ കൺസർവേറ്റീവ് പോപ്പുലർ പാർട്ടിക്ക് 88സീറ്റുണ്ട്.
കുടിയേറ്റത്തെഎതിർക്കുന്ന വലതുപക്ഷ വോക്സിന് 52 സീറ്റു നേടാനായത് ഞെട്ടലുളവാക്കി.യുറോപ്പിലെ വലതുപക്ഷ പ്രസ്ഥാനങ്ങൾ വോക്സിന്റെ വിജയം ആഘോഷിച്ചു. കറ്റാലൻ വിഘടനവാദി പ്രശ്നം കൈകാര്യം ചെയ്ത സോഷ്യലിസ്റ്റുകളുടെ രീതിയാണ് അവർക്ക് വോട്ടുകൾ കുറച്ചതെന്നു കരുതുന്നു. സ്പെയിനിൽ നാലുവർഷത്തിനകം നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്.
സ്പെയിനിൽ സോഷ്യലിസ്റ്റ് പാർട്ടി മുന്നിൽ
12:01 AM Nov 12, 2019 | Deepika.com