ലാഹോർ: സർവീസസ് ഹോസ്പിറ്റലിൽനിന്നു ഡിസ്ചാർജ് ചെയ്ത മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ജതി ഉമ്രാ റയ്വിൻഡിലെ സ്വവസതിയിലേക്കു മാറ്റി. നവാസിന്റെ പുത്രി മറിയം നവാസും അദ്ദേഹത്തോടൊപ്പമുണ്ട്.
അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവന്നിരുന്ന ഷരീഫിനെ മറ്റൊരു കേസിൽ എൻഎബി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിനു ഗുരുതര രോഗം ബാധിച്ചതും സർവീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതും. ഷരീഫിനും പുത്രി മറിയത്തിനും കോടതി നേരത്തെ ജാമ്യം അനുവദിച്ചു.
ഷരീഫിന്റെ വസതിയിൽ അദ്ദേഹത്തിനായി പ്രത്യേക തീവ്ര പരിചരണ യൂണിറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ഇവിടെ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും.
നവാസ് ഷരീഫിനെ ആശുപത്രിയിൽനിന്നു വീട്ടിലേക്കു മാറ്റി
11:55 PM Nov 06, 2019 | Deepika.com