ന്യൂയോർക്ക്: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശനിരക്ക് കുറച്ചു. ഈ വർഷം മൂന്നാം തവണയാണു നിരക്ക് കാൽ ശതമാനം കുറച്ചത്. നിരക്കുകുറയ്ക്കൽ തത്കാലം നിർത്തിവയ്ക്കുമെന്ന സൂചന ഫെഡ് ചെയർമാൻ ജെറോം പവ്വൽ നല്കി.
വ്യവസായ നിക്ഷേപവും കയറ്റുമതിയും ദുർബലമാണെങ്കിലും അമേരിക്കയിൽ തൊഴിൽ വർധിക്കുന്നതായും തരക്കേടില്ലാത്ത സാന്പത്തിക വളർച്ച ഉണ്ടാകുന്നതായും ഫെഡ് വിലയിരുത്തി. സെപ്റ്റംബറിലവസാനിച്ച മൂന്നു മാസം അമേരിക്കയിൽ 1.9 ശതമാനം ജിഡിപി വളർച്ച ഉണ്ടായി. 50 വർഷത്തെ ഏറ്റവും താണ നിലയിലാണു തൊഴിലില്ലായ്മ. വിലക്കയറ്റം വർധിച്ചാൽ പലിശനിരക്ക് കൂട്ടുന്ന കാര്യം ആലോചിക്കുമെന്നും പവൽ പറഞ്ഞു.
അമേരിക്കയിൽ പലിശ കുറച്ചു
11:31 PM Oct 31, 2019 | Deepika.com