ജറുസലം: മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നു പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ഇതോടെ ഇസ്രേലി രാഷ്ട്രീയം വീണ്ടും അനിശ്ചിതത്വത്തിലായി.
മുൻ സൈനിക മേധാവിയും ബ്ളൂ ആൻഡ് വൈറ്റ് പാർട്ടി നേതാവുമായ ബന്നി ഗാന്റ് സുമായി ചേർന്ന് ഐക്യമുന്നണി മന്ത്രിസഭ ഉണ്ടാക്കാൻ നടത്തിയ ചർച്ചകൾ വിജയിച്ചില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിലാണ് നെതന്യാഹൂവിനെ
പ്രസിഡന്റ് റിവ്ലിൻ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത്. നെതന്യാഹുവിന് അനുവദിച്ച സമയ പരിധി ഇന്നു തീരും. ഇനി ഗാന്റ്സിനായിരിക്കും നറുക്കുവീഴുക. എന്നാൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ സഹായം കൂടാതെ ഒറ്റയ്ക്കു ഭരിക്കാൻ ഗാന്റ്സിനും സാധിക്കില്ലെന്നതാണു സ്ഥിതി
മന്ത്രിസഭ: പരാജയം സമ്മതിച്ചു നെതന്യാഹു
11:56 PM Oct 22, 2019 | Deepika.com