സിഡ്നി: അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയൻ ദിനപത്രങ്ങൾ ഒന്നാംപേജിൽ ‘കരിപൂശി’. ഒന്നാം പേജിൽ വാർത്തകൾക്കു പകരം കറുത്ത വരകൾ മാത്രം.
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന നിരവധി നിയമങ്ങളാണ് ഓസ്ട്രേലിയയിൽ അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നു പത്രങ്ങൾ കുറ്റപ്പെടുത്തി. ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നവയാണ് ആ നിയമങ്ങൾ. 20 വർഷത്തിനുള്ളിൽ 60 കരിനിയമങ്ങളാണു മാധ്യമങ്ങളെ തടയാനായി ഉണ്ടാക്കിയത്. അഴിമതിയും അധികാര ദുർവിനിയോഗവും പുറത്തുകൊണ്ടുവരുന്നവരെ തുറുങ്കിലടയ്ക്കാവുന്ന വിധം 22 നിയമങ്ങളാണു കഴിഞ്ഞ മൂന്നുവർഷംകൊണ്ടു നടപ്പാക്കിയത്.
സിഡ്നി മോണിംഗ് ഹെറാൾഡ്, ദ ഏജ്, ദ ഓസ്ട്രേലിയൻ തുടങ്ങി രാജ്യത്തെ എല്ലാ പത്രങ്ങളും സംയുക്തമായാണ് ‘റൈറ്റ് ടു നോ’ എന്ന പേരിൽ ഒന്നാം പേജിൽ കരിപൂശി പത്രമിറക്കിയത്.
കരിനിയമങ്ങളെ വെല്ലുവിളിച്ച് കരിപൂശി പത്രങ്ങൾ
10:55 PM Oct 21, 2019 | Deepika.com