ഇരവിപുരം മണ്ഡലത്തിൽ കിഫ്ബിയിൽ നിന്നും 10.86 കോടി രൂപ അനുവദിച്ചതായി എംഎൽഎ

12:03 AM Oct 20, 2017 | Deepika.com
കൊല്ലം: അയത്തിൽ-പള്ളിമുക്ക്, മുള്ളുവിള-കൂനമ്പായിക്കുളം ക്ഷേത്രം എൻഎസ് ആശുപത്രി പന്നിമൺ കല്ലുകുഴി റോഡുകൾ ദേശീയപാത നിലവാരത്തിൽ പുനർനിർമിക്കാൻ കിഫ്ബിയിൽ നിന്നും 10.86 കോടി രൂപ അനുവദിച്ചതായി എം. നൗഷാദ്. എംഎൽഎ അറിയിച്ചു.

രണ്ടു റോഡുകളുടെയും കൂടി ആകെ നീളം 5.4 കിലോമീറ്ററാണ്. ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ, കലുങ്കുകൾ, ഓടകൾ എന്നിവ കൂടി നിർമിക്കാൻ തുക വകയിരുത്തിയിട്ടുണ്ട്. മയ്യനാട്, ഇരവിപുരം റെയിൽവേ മേൽപാലങ്ങൾ. അയത്തിൽ, കല്ലുംതാഴം ഫ്ലൈ ഓവറുകൾ എന്നിവക്ക് അനുവദിച്ച 140 കോടി രൂപയ്ക്കു പുറമെയാണ് ഈ സാമ്പത്തികവർഷം ഇരവിപുരം മണ്ഡലത്തിന് റോഡ് നിർമാണത്തിന് 10.86 കോടി രൂപ കൂടി സർക്കാർ അനുവദിക്കുന്നതെന്നും ഇത് വലിയ നേട്ടമാണെന്നും എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. കിഫ്ബിയുടെ കഴിഞ്ഞ ഡയറക്ടർ ബോർഡാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. പിഡബ്ള്യുഡി റോഡ്സ് വിഭാഗമാണ് 10.86 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കിയത്. പൊതുമേഖലാ സ്ഥാപനമായ കേരള റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി. അവർ വിശദമായ എസ്റ്റിമേറ്റ് സമർപ്പിച്ച് സാങ്കേതികാനുമതി വാങ്ങിയാലുടൻ പദ്ധതി ടെൻഡർ ചെയ്യാൻ കഴിയും.

ദേശീയപാത നിലവാരത്തിലാകും രണ്ടു റോഡുകളും പുനർനിർമിക്കുക. വെള്ളെക്കെട്ടു ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. ട്രാഫിക് സിഗ്നലുകൾ ഉൾപ്പെടെ ഗതാഗതം സുഖമമാക്കാനുള്ള ആധുനിക സജീകരണങ്ങളും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ മാതൃക റോഡുകളായി രണ്ടു റോഡുകളും മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും എംഎൽഎ അറിയിച്ചു.