ടോക്കിയോ: ജപ്പാനിൽ കനത്ത നാശം വിതച്ച് ഹഗിബിസ് കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു. കനത്ത മഴയിലും കാറ്റിലും ടോക്കിയോയിലും പരിസരപ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമായി. ഗതാഗതസംവിധാനങ്ങൾ പൂർണമായും നിലച്ചതും വൈദ്യുതിബന്ധം താറുമാറായതും മൂലം പതിനായിരങ്ങളാണു ബുദ്ധിമുട്ടിലായത്. ആറ് ദശകത്തിനിടെ രാജ്യംകണ്ട ഏറ്റവും വലിയ കാറ്റാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. ടോക്കിയോയിലും സമീപനഗരങ്ങളായ ഗുൻമസ, സായ്താമ, കാനാഗവ മേഖയിൽ അതിതീവ്രമഴയാണു പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ
എഴുപതുലക്ഷത്തിലധികം ആളുകളോട് താമസസ്ഥലം വിട്ടുപോകാൻ നിർദേശം നൽകിയിരിക്കുകയാണ്. ടോക്കിയോക്ക് കിഴക്ക് ചിബയിൽ കനത്തകാറ്റിൽ അകപ്പെട്ട് ഒരു കാർയാത്രക്കാരൻ മരിച്ചു. പ്രകൃതിദുരത്തിന്റെ പശ്ചാത്തലത്തിൽ ജാപ്പനീസ് ഗ്രാൻഡ് പ്രീ യോഗ്യതാമത്സരങ്ങൾ നീട്ടിവച്ചു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റഗ്ബി ലോകകപ്പ് മത്സരം റദ്ദാക്കുകയും ചെയ്തു.
ടോക്കിയോയിലും സമീപത്തെ ഗുൻമ, സായ്തമ, കനാഗവ എന്നിവിടങ്ങളിൽ അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകി. തുടർന്ന് വടക്കൻമേഖലയായ ഫുകുഷിമ, മിയാഗി എന്നിവിടങ്ങളിലേക്കു നീങ്ങും.
കൊടുങ്കാറ്റ് ജപ്പാനിലേക്ക് കടക്കുന്നതിനു മുന്പ് ഷിസോകയിൽ അതിശക്തമായ ഭൂമികുലക്കവും അനുഭവപ്പെട്ടു. ടോക്കിയോയ്ക്കു സമീപം ചിബയിലാണ് റിക്ടർ സ്കെയിലിൽ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ജപ്പാനിൽ കനത്ത നാശംവിതച്ച് ഹഗിബിസ് ചുഴലിക്കൊടുങ്കാറ്റ്
01:14 AM Oct 13, 2019 | Deepika.com