ലിഥിയം അയൺ ബാറ്ററിയുടെ കണ്ടുപിടിത്തത്തിനു നൊബേൽ

12:17 AM Oct 10, 2019 | Deepika.com
സ്റ്റോക്ക്ഹോം: റീചാർജ് ചെയ്യാവുന്ന ലോകവും വയർലെസ് സമൂഹവും സാധ്യമാക്കിയ കണ്ടുപിടിത്തത്തിനു നൊബേൽ പുരസ്കാരം. ലിഥിയം അയൺ ബാറ്ററികളുടെ ആവിഷ്കാരം സാധ്യമാക്കിയ മൂന്നുപേർക്കാണു രസതന്ത്ര നൊബേൽ.

ജർമനിയിൽ ജനിച്ച് അമേരിക്കയിൽ ഗവേഷകനായ ജോൺ ബി. ഗൂഡെനഫ് (97 വയസ്), ബ്രിട്ടനിൽ ജനിച്ച സ്റ്റാൻലി വിറ്റിംഗാം, ജപ്പാൻകാരൻ അകിര യോഷിനോ എന്നിവരാണു പുരസ്കാരം പങ്കുവച്ചത്. 9.09 ലക്ഷം ഡോളർ (6.45 കോടി രൂപ) സമ്മാനത്തുക മൂവർക്കും വീതിച്ചു നല്കും.

മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ മുതൽ ഇലക്‌ട്രിക് വാഹനങ്ങളിൽവരെ ഉപയോഗിക്കുന്നതാണു ലിഥിയം അയൺ ബാറ്ററി. പെട്രോളിയമോ കൽക്കരിയോ പോലുള്ള ഫോസിൽ ഇന്ധനങ്ങളിൽനിന്നു വിമുക്തമാകാൻ വഴിയൊരുക്കുന്നതാണ് നമ്മുടെ സമൂഹത്തിൽ വിപ്ലവകരമായ മാറ്റംവരുത്തിയ ഈ ബാറ്ററി. സൗരോർജവും കാറ്റിൽനിന്നുള്ള ഊർജവും സൂക്ഷിച്ചുവയ്ക്കാനുള്ള വഴിതുറക്കുന്നതാണ് ഈ കണ്ടുപിടിത്തം.

1970 കളിലെ എണ്ണവിലക്കയറ്റത്തെ തുടർന്നുള്ള ഗവേഷണങ്ങളാണ് ഇതിന്‍റെ ആവിഷ്കാരത്തിലേക്കു നയിച്ചത്. ഒരു ലിഥിയം ബാറ്ററിയുടെ കാഥോഡ് ആയി ടൈറ്റാനിയം ഡൈസൾഫൈഡിന്‍റെ ഉള്ളിൽ ലിഥിയം അയൺ നിറച്ച് ഉപയോഗിച്ച് സ്റ്റാൻലി വിറ്റിംഗാമാണ് തുടക്കമിട്ടത്. ആനോഡ് ലിഥിയം ലോഹം ഉപയോഗിച്ചുള്ളതായിരുന്നു. ലിഥിയം ലോഹം ഇലക്‌ട്രോണുകളെ പുറന്തള്ളും. രണ്ടു വോൾട്ട് ശേഷി ഉള്ളതായിരുന്നു ആദ്യം തയാറാക്കിയ ബാറ്ററി. ലിഥിയം ലോഹം മറ്റു വസ്തുക്കളോടു പ്രതിപ്രവർത്തനം നടത്തുന്നതിനാൽ പ്രശ്നകാരിയായിരുന്നു.

ജോൺ ഗുഡെനഫാണ് കാഥോഡിനു ലോഹസൾഫൈഡിനു പകരം ഓക്സൈഡ് ഉപയോഗിക്കാമെന്ന ആശയം വച്ചത്. ലിഥിയം അയൺ നിറച്ച കോബാൾട്ട് ഓക്സൈഡ് പറ്റിയ വസ്തുവായി കണ്ടു. നാലു വോൾട്ട് വരെ ശേഷിയുള്ള ബാറ്ററി അതുവഴി 1980ൽ വികസിപ്പിച്ചു. ഈ കാഥോഡ് ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള ലിഥിയം അയൺ ബാറ്ററി 1985ൽ തയാറാക്കിയത് അകിര യോഷിനോയാണ്. ലിഥിയം ലോഹത്തിനു പകരം പെട്രോളിയം കോക്ക് ഉപയോഗിച്ചു. ഇതോടെ ഭാരം കുറഞ്ഞതും കൂടുതൽ ആയുസുള്ളതുമായ ബാറ്ററി തയാറായി. രാസപ്രക്രിയ ഇല്ലാത്തതാണു ലിഥിയം അയൺ ബാറ്ററി. ആനോഡിനും കാഥോഡിനുമിടയിൽ ലിഥിയം അയൺ പ്രവഹിച്ചാണു ബാറ്ററി പ്രവർത്തനം.

ഗുഡെനഫ് ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ എമരിറ്റസ് പ്രഫസറാണ്. വിറ്റിംഗാം ബിംഗാംറ്റൺ യൂണിവേഴ്സിറ്റിയിലും സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലും പ്രവർത്തിക്കുന്നു. യോഷിനോ അസാഹി കാസൈകോർപറേഷനിലും നഗോയയിലെ മെയ്ജോ യൂണിവേഴ്സിറ്റിയിലും പ്രവർത്തിക്കുന്നു.

സാഹിത്യ നൊബേൽ ഇന്നു പ്രഖ്യാപിക്കും. സ്വീഡിഷ് അക്കാഡമിയിലെ പ്രശ്നങ്ങളെ തുടർന്നു പ്രഖ്യാപിക്കാതിരുന്ന 2018-ലെ സാഹിത്യനൊബേലും ഇന്ന് അറിയാം. നാളെയാണു സമാധാന നൊബേൽ പ്രഖ്യാപനം.