വാട്സാപ്പ്: സര്‌ക്കാര്‌ ഇടപെടൽ ഉറപ്പിക്കാൻ ട്രായ്

11:23 PM Oct 08, 2019 | Deepika.com
മുംബൈ: വാട്സാപ്പ് ഉൾപ്പെടെയുള്ള ഇന്‍റർനെറ്റ് അധിഷ്ഠിത സേവനങ്ങളിൽ അവശ്യഘട്ടങ്ങളിൽ സർക്കാർ ഇടപെടൽ ഉറപ്പാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ഒടിടി (ഓവർ ദി ടോപ്) സേവനദാതാക്കളായി അറിയപ്പെടുന്ന ഇന്‍റർനെറ്റ് അധിഷ്ഠിത സേവനദാതാക്കളെയെല്ലാം നിയമത്തിന്‍റെ പരിധിയിലുൾപ്പെടുത്തുംവിധം നിയമഭേദഗതി നടത്താൻ ടെലികോംമന്ത്രാലയത്തിന് ശിപാർശ നൽകാനാണ് ട്രായ് പദ്ധതി.

എൻക്രിപ്റ്റഡ് സന്ദേശങ്ങളാണെന്ന പേരിൽ വാട്സാപ്പ് ഉൾപ്പെടെയുള്ള കന്പനികൾ സർക്കാർ ഇടപെടൽ ചെറുക്കുന്ന സാഹചര്യത്തിലാണ് ട്രായ് നടപടി. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും അടുത്തിടെ സമാന നീക്കം നടത്തിയിരുന്നു. സർക്കാർ ഇടപെടൽ ഒഴിവാക്കണമെന്ന ഉദ്ദശ്യത്തോടെ സന്ദേശങ്ങളുടെ ഉറവിടം വെളിവാക്കാത്ത രീതിയിൽ സാങ്കേതിക സംവിധാനങ്ങൾ ക്രമീകരിക്കുന്നത് നിർത്തണമെന്ന് അടുത്തിടെ യുഎസ് അറ്റോർണി ജനറൽ വില്യം പി ബാർ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു.

തീവ്രവാദ പ്രവർത്തനങ്ങൾക്കും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇന്‍റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഉപയോഗിച്ചാൽ ആ സന്ദേശങ്ങളുടെ സ്രോതസ് സർക്കാരിന് വെളിവാക്കുന്നതുൾപ്പെടെയുള്ള സഹകരണങ്ങൾക്ക് കന്പനികൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചിരുന്നു. അതേസമയം വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുക്കുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.കേസിൽ സുപ്രീംകോടതി ഐടി മന്ത്രാലയത്തിന്‍റെ നിലപാട് തേടിയിട്ടുണ്ട്.