യുഎസ്-ഉത്തരകൊറിയ ചർച്ച പരാജയം

12:06 AM Oct 07, 2019 | Deepika.com
ഹെൽസിങ്കി: യുഎസ്, ഉത്തരകൊറിയൻ പ്രതിനിധികൾ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. സ്റ്റോക്ഹോം ചർച്ച പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും പരാജയപ്പെട്ടെന്നും ഉത്തരകൊറിയൻ പ്രതിനിധി കിം മ്യോംഗ് ഗിൽ പറഞ്ഞു. ശത്രുതാ മനോഭാവം ഉപേക്ഷിക്കാൻ യുഎസ് തയാറല്ലെങ്കിൽ കൂടുതൽ ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ചർച്ച പരാജയമല്ലെന്നും രണ്ടാഴ്ചയ്ക്കകം കൂടുതൽ ചർച്ചകൾ സാധ്യമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്‍റ് വക്താവ് മോർഗൻ ഒർട്ടാഗുസ് പറഞ്ഞു. ശനിയാഴ്ച ഇരുകൂട്ടരും എട്ടര മണിക്കൂറാണു സ്വീഡനിൽ ചർച്ച നടത്തിയത്. കൂടുതൽ ചർച്ചയ്ക്കായി രണ്ടുകൂട്ടരും സ്റ്റോക്ഹോമിൽ എത്തണമെന്ന് ആതിഥ്യം വഹിച്ച സ്വീഡൻ ആവശ്യപ്പെട്ടെന്ന് മോർഗൻ അറിയിച്ചു. ഇതേസമയം, യുഎസിന്‍റെ നിലപാട് അനുസരിച്ചിരിക്കും ഭാവി സംഭാഷണങ്ങളെന്ന് ഉത്തരകൊറിയൻ വിദേശമന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷാവസാനത്തോടെ യുഎസ് തീരുമാനം വ്യക്തമാക്കണമെന്നും വക്താവ് പറഞ്ഞു.

വിയറ്റ്നാമിൽ കിം ജോംഗ് ഉന്നും പ്രസിഡന്‍റ് ട്രംപും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ശനിയാഴ്ചത്തേത്. വിയറ്റ്നാം ചർച്ച അലസിയതിനെത്തുടർന്ന് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയിരുന്നു.