വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ പുതിയ തോക്കുനിയന്ത്രണ നിയമം അവതരിപ്പിച്ചു. ഇതനുസരിച്ച് തോക്കു കൈവശം വയ്ക്കാൻ അർഹതയുള്ളവരുടെ രജിസ്റ്റർ പോലീസ് തയാറാക്കണം.
തീവ്രവാദബന്ധമുള്ളവരെയും മാനസിക പ്രശ്നങ്ങൾ ഉള്ളവരെയും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെയും ഒഴിവാക്കി വേണം രജിസ്റ്റർ തയാറാക്കാൻ.
നിലവിൽ 12 ലക്ഷം തോക്കുകളാണ് രാജ്യത്തുള്ളത്. ഇവയുടെ ഉടമസ്ഥരുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തി രജിസ്റ്റർ തയാറാക്കാൻ അഞ്ചുവർഷമെടുക്കുമെന്നാണു കരുതുന്നത്. 1983ൽ തയാറാക്കിയ നിലവിലുള്ള നിയമം പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് പോലീസ് മന്ത്രി സ്റ്റുവർട്ട് നാഷ് ചൂണ്ടിക്കാട്ടി.
ക്രൈസ്റ്റ്ചർച്ചിലെ മോസ്കുകളിൽ അടുത്തകാലത്ത് അക്രമി നടത്തിയ വെടിവയ്പിൽ 51 പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് സെമി ഓട്ടോമാറ്റിക് റൈഫിളുകൾ നിരോധിച്ച് പ്രധാനമന്ത്രി ജസീന്താ ആർഡേൺ ഉത്തരവിട്ടിരുന്നു. തോക്ക് കൈവശം വയ്ക്കുന്നത് വ്യക്തികളുടെ അവകാശമല്ലെന്നും ഔദാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി
ന്യൂസിലൻഡിൽ തോക്ക് നിയന്ത്രണം
11:46 PM Sep 13, 2019 | Deepika.com