ഇന്ത്യൻ വളർച്ച പ്രതീക്ഷയിലും കുറവെന്ന് ഐഎംഎഫ്

11:46 PM Sep 13, 2019 | Deepika.com
വാഷിംഗ്ടൺ: ഇന്ത്യയുടെ സാന്പത്തികവളർച്ച പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്). ഇന്ത്യയുടെ ജിഡിപി വളർച്ച നേരത്തേ കണക്കാക്കിയതിലും 0.3 ശതമാനം കുറവാകുമെന്നും ഐഎംഎഫ്.

ഏപ്രിൽ - ജൂണിലെ വളർച്ച അഞ്ചു ശതമാനമേ ഉള്ളൂവെന്ന് ഇന്ത്യയുടെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) കഴിഞ്ഞമാസം അറിയിച്ചിരുന്നു. ആറു വർഷത്തിനിടയിലെ ഏറ്റവും താണ നിലയാണത്.

റിസർവ് ബാങ്കും വിവിധ നിക്ഷേപ ബാങ്കുകളും ഇന്ത്യയുടെ 2019-20ലെ വളർച്ചാ പ്രതീക്ഷ കുറച്ചിട്ടുണ്ട്. ഐഎംഎഫ് ഇക്കൊല്ലം ഏഴും അടുത്ത വർഷം 7.2ഉം ശതമാനം ജിഡിപി വളർച്ചയാണു പ്രതീക്ഷിക്കുന്നത്. ഇതു ചൈനയുടേതിലും കൂടുതലാണ്.

വിവിധ വിദേശനിക്ഷേപസ്ഥാപനങ്ങൾ വളർച്ച ആറു ശതമാനത്തിൽ താഴെയാകുമെന്നാണു വിലയിരുത്തുന്നത്. വളർച്ച കുറവായതിനാൽ ഉത്തേജനപരിപാടികൾ നടപ്പാക്കാൻ ഗവൺമെന്‍റിനു കഴിയില്ലെന്നും അവർ കണക്കാക്കുന്നു. ഉത്തേജന പരിപാടി നടപ്പാക്കാൻ തുനിഞ്ഞാൽ ധനകമ്മി പരിധി കടക്കും. അതു മറ്റു രീതിയിൽ വളർച്ചയെ ബാധിക്കും.

സാന്പത്തികവളർച്ചത്തോത് ഉയർത്താൻ റിസർവ് ബാങ്ക് പലിശനിരക്കു കുറയ്ക്കുമെന്നാണു പരക്കെ പ്രതീക്ഷ. അടുത്ത മാസം റീപോ നിരക്ക് വീണ്ടും താഴ്ത്താൻ സാധ്യതയുള്ളതായി നിരീക്ഷകർ കരുതുന്നു.

പലിശനിരക്ക് താഴ്ത്താൻ അനുകൂലമായ വിധത്തിലാണ് വിലക്കയറ്റം. ചില്ലറ വില ആധാരമാക്കിയുള്ള വിലസൂചിക ഓഗസ്റ്റിൽ 3.21 ശതമാനം മാത്രമാണ്. ജൂലൈയിലേതിലും അല്പം കൂടുതലാണ് ഇതെങ്കിലും കഴിഞ്ഞവർഷം ഓഗസ്റ്റിലേതിലും കുറവാണ്.

ജൂലൈയിൽ വ്യവസായ ഉത്പാദനസൂചിക 4.3 ശതമാനം വളർന്നു. തലേ ജൂലൈയിലേതിലും പകുതിയേ ഉള്ളൂവെങ്കിലും ജൂണിനെ അപേക്ഷിച്ചു വളർച്ച കൂടി. ഫാക്‌ടറി ഉത്പാദനത്തിലെ കുറവാണ് വ്യവസായ വളർച്ച വേണ്ടത്ര ഉയരാത്തതിനു കാരണം. വ്യവസായവളർച്ച താണു നിൽക്കുന്നത് പലിശനിരക്ക് താഴ്ത്താൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കും.