ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ നടത്തിയ വിമർശനങ്ങൾ പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് അംബാസഡർ പദവി രാജിവയ്ക്കേണ്ടിവന്ന കിം ഡാരിക് പാർലമെന്റിന്റെ പ്രഭുസഭയിൽ അംഗമായി. മുൻ പ്രധാനമന്ത്രി തെരേസാ മേ, രാജിവയ്ക്കുന്നതിനു മുന്പ് ഇദ്ദേഹത്തെ പ്രഭുസഭയിലേക്കു ശിപാർശ ചെയ്തിരുന്നു.
ഡാരിക് അംബാസഡറായി യുഎസിൽ സേവനം അനുഷ്ഠിക്കവേ ബ്രിട്ടനിലേക്ക് അയച്ച രഹസ്യരേഖകൾ മെയിൽ ദിനപത്രം പുറത്തുവിട്ടതു വൻ വിവാദത്തിനു തിരികൊളുത്തുകയുണ്ടായി. ട്രംപും അദ്ദേഹത്തിന്റെ ഭരണവും കഴിവുകെട്ടതാണെന്നത് അടക്കമുള്ള പരാമർശങ്ങൾ പുറത്തുവന്നു. എന്നാൽ ഡാരിക്കിനെ തള്ളിപ്പറയാൻ തെരേസാ മേ തയാറായില്ല. പക്ഷേ, മേയ്ക്കു ശേഷം പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ ഒരുങ്ങിയിരുന്ന ബോറീസ് ജോൺസന്റെ പിന്തുണ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഡാരിക് രാജിവച്ചത്.
ട്രംപുമായി തെറ്റിയ കിം ഡാരിക് പ്രഭുസഭാംഗം
11:34 PM Sep 10, 2019 | Deepika.com