ബ്രെക്സിറ്റ്: സ്പീക്കർ രാജിവയ്ക്കുന്നു

11:57 PM Sep 09, 2019 | Deepika.com
ലണ്ടൻ: ബ്രെക്സിറ്റിന്‍റെ പേരിലുള്ള രാജി ബ്രിട്ടനിൽ തുടർക്കഥയാവുന്നു. ബ്രെക്സിറ്റ് വിഷയത്തിൽ ഭരണകക്ഷിയുടെ കണ്ണിലെ കരടായി മാറിയ ഹൗസ്ഓഫ് കോമൺസ് സ്പീക്കർ ജോൺ സൈമൺ ബെർകോയാണ് ഏറ്റവും ഒടുവിൽ രാജിപ്രഖ്യാപിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എംപിമാർ അനുമതി നൽകിയാൽ ഇന്നുതന്നെ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അല്ലാത്തപക്ഷം ഒക്ടോബർ 31നകം രാജിവയ്ക്കും. ബെർകോയുടെ അപ്രതീക്ഷിത പ്രഖ്യാപനം പ്രതിപക്ഷ ലേബർ് പാർട്ടി അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വാഗതം ചെയ്തത്. ടോറി പാർട്ടി എംപിമാർ ബഞ്ചിൽ ഇരുന്നതേയുള്ളു. പ്രഖ്യാപനം നടത്തുന്പോൾ ബെർകോയുടെ ഭാര്യ സാലി വിസിറ്റേഴ്സ് ഗാലറിയിൽ ഉണ്ടായിരുന്നു.

സ്പീക്കർ പദവി മാത്രമല്ല എംപിസ്ഥാനവും രാജിവയ്ക്കാനാണ് തീരുമാനം. ഭരണകക്ഷിയിൽ നിന്നു തിരിച്ചടി ഉണ്ടാവും മുന്പേ രാജിവച്ച് തടി സംരക്ഷിക്കുകയാണു ബെർകോ ചെയ്തതെന്നു പറ‍യപ്പെടുന്നു. കീഴ്‌വഴക്കം ലംഘിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ സ്പീക്കർ ബെർകോയ്ക്ക് എതിരേ സ്ഥാനാർഥിയെ നിർത്താൻ ഭരണകക്ഷി തീരുമാനിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.

പത്തുവർഷത്തോളം സ്പീക്കർ സ്ഥാനം വഹിച്ച ബെർകോ ബ്രിട്ടൻ യൂറോപ്യൻയൂണിയനിൽ നിലനിൽക്കണമെന്ന നിലപാടുകാരനാണ്.

എന്തുവന്നാലും ബ്രെക്സിറ്റ് നടപ്പാക്കുമെന്ന പ്രധാനമന്ത്രി ബോറീസ് ജോൺസന്‍റെ നിലപാടിൽ പ്രതിഷേധിച്ച് ജോൺസന്‍റെ സഹോദരൻ ജോയും വനിതാ മന്ത്രി ആംബർ റഡും ഈയിടെ രാജിവച്ചിരുന്നു. ബ്രെക്സിറ്റിൽ സർക്കാർ നിലപാടിന് എതിരു നിന്നതിന് 21 എംപിമാരെ ജോൺസൻ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു‍.

പാർലമെന്‍റ് സസ്പെൻഡ് ചെയ്യുന്നു

ബ്രെക്സിറ്റ് ചർച്ച വെട്ടിച്ചുരുക്കാനായി പാർലമെന്‍റ് സസ്പെൻഡ് ചെയ്യുമെന്നു ജോൺസൻ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുമുന്പായി നേരത്തെ തെരഞ്ഞെടുപ്പു നടത്തണമെന്നു നിർദേശിക്കുന്ന ബില്ലിൽ ചർച്ച ആരംഭിച്ചു. ബിൽ പരാജയപ്പെടുമെന്ന് ഉറപ്പായി. പാർലമെന്‍റിൽ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്‍റെ പിന്തുണയുണ്ടെങ്കിലേ നേരത്തെ തെരഞ്ഞെടുപ്പു നടത്താനാവൂ.

രാജ്ഞി ഒപ്പുവച്ചു

കരാറില്ലാതെ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ നിന്നു ജോൺസനെ വിലക്കുന്ന ബില്ലിൽ ഇന്നലെ എലിസബത്ത് രാജ്ഞി ഒപ്പുവച്ചു. ഇതോടെ ബിൽ നിയമമായി. ഇക്കാര്യം ഇന്നലെ പ്രഭുസഭയിൽ പ്രഖ്യാപിച്ചു.

എന്നാൽ ബ്രെക്സിറ്റ് തടയാനുള്ള എംപിമാരുടെ നീക്കത്തിൽ ജോൺസന് കുലുക്കമില്ല.
മുന്നോട്ടുപോകാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. നിയമപരമായി ബില്ലിനെ നേരിടുന്ന കാര്യമുൾപ്പെടെ വിവിധ പദ്ധതികൾ അദ്ദേഹം സഹപ്രവർത്തകരുമായി ചർച്ച ചെയ്തെന്നു റിപ്പോർട്ടുണ്ട്.