ഏഷ്യൻ രാജ്യങ്ങളിൽ റബർലഭ്യത ഉയർന്നത് ഉത്പാദകരെ ആശങ്കയിലാക്കി; ഇന്ത്യൻ മാർക്കറ്റിലും പ്രതീക്ഷയ്ക്കു വകയില്ല. ഏലക്ക വിളവെടുപ്പ് പുരോഗമിക്കുന്നു, പുതിയ ചരക്കുവരവ് വിലത്തകർച്ചയ്ക്ക് ഇടയാക്കി. ഉത്തരേന്ത്യയിൽ ഉത്സവദിനങ്ങൾ അടുത്തിട്ടും കുരുമുളകിനു മാന്ദ്യം. നാളികേരവിപണി ഓണലഹരിയിലേക്ക്, വെളിച്ചെണ്ണ വില്പന ചൂടുപിടിച്ചു. റിക്കാർഡ് തിളക്കവുമായി പവൻ, ആഗോള സ്വർണവിപണി ബുള്ളിഷ്.
റബർ
റബർവില വീണ്ടും ഇടിഞ്ഞത് ഉത്പാദകരാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കും. ടയർ ലോബി ഏഷ്യൻ മാർക്കറ്റുകളിൽ സജീവമാണെങ്കിലും ടാപ്പിംഗ് പുരോഗമിക്കുന്നതിനൊപ്പം പുതിയ ഷീറ്റ് വില്പനയ്ക്കിറക്കാൻ മുഖ്യ ഉത്പാദകരാജ്യങ്ങൾ മത്സരിക്കുന്നു. റബർ മാർക്കറ്റിലെ ചലനങ്ങൾ കർഷകർക്ക് അനുകൂലമല്ലെന്ന വിലയിരുത്തലിൽ ഊഹക്കച്ചവടക്കാരും അവധിവ്യാപാരത്തിൽ വില്പനകാരായി.
റബർ ലഭ്യത ഉയർന്നതോടെ ടോക്കോമിൽ വാരാന്ത്യം കിലോഗ്രാമിന് 168 യെന്നിലേക്ക് ഇടിഞ്ഞു. മുൻവാരം സൂചിപ്പിച്ച 174 യെന്നിലെ നിർണായക താങ്ങ് നഷ്ടപ്പെട്ടത് വില്പനസമ്മർദം ശക്തമാക്കാൻ ഇടയുണ്ട്. വിപണിയുടെ താങ്ങ് 148 യെന്നിലാണ്. ജൂൺ-ജൂലൈയിൽ കിലോ 240 യെന്നിൽ നീങ്ങിയ റബറിന് നേരിട്ട വിലത്തകർച്ച കേരളത്തിലെ കർഷകർക്കും തിരിച്ചടിയാവും.
കോട്ടയത്ത് നാലാം ഗ്രേഡ് റബറിന് 500 രൂപയും അഞ്ചാം ഗ്രേഡിന് 700 രൂപയും ഇടിഞ്ഞു. ആഭ്യന്തര -അന്താരാഷ്ട്ര വിലകൾ തമ്മിലുള്ള അന്തരം കിലോഗ്രാമിന് 30 രൂപയായി മാറിയതോടെ ടയർ ലോബി ഇറക്കുമതിക്ക് മുൻതൂക്കം നല്കി.
കൊച്ചിയിലും കോട്ടയത്തും ഷീറ്റ് ക്ഷാമത്തിനിടെ വിലയിടിഞ്ഞത് കർഷകരെ ആശങ്കയിലാക്കി. 14,500 രൂപയിൽനിന്ന് നാലാം ഗ്രേഡ് 13,900ലേക്ക് ഇടിഞ്ഞു. ചെറുകിട കർഷകർ ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട് ചരക്കിറക്കി. ഈ വാരം വരവ് ഉയരാം. വിപണി 13,500ൽ പിടിച്ചുനിൽക്കാൻ ശ്രമം നടത്താം. ബാങ്കോക്കിൽ മികച്ചയിനം റബർ 10,901 രൂപയിലാണ്.
ഏലം
പുതിയ ഏലക്കയെത്തി ഒരാഴ്ച പിന്നിടുംമുമ്പേ വില കുത്തനെ ഇടിഞ്ഞത് ഹൈറേഞ്ചിനെ ഞെട്ടിച്ചു. ശനിയാഴ്ച നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോഗ്രാമിന് 2,904 രൂപയായും ശരാശരി ഇനങ്ങൾ 2,618 രൂപയായും താഴ്ന്നു.
ഓണം അടുത്തിനാൽ ആഭ്യന്തര ഡിമാൻഡ് ശക്തമാണ്. ഓണാവശ്യങ്ങൾക്കു വേണ്ടിയുള്ള പണം കണ്ടത്താൻ ഉത്പാദകർ കൂടുതൽ ചരക്കിറക്കിയാൽ വില വീണ്ടും ചാഞ്ചാടും.
കുരുമുളക്
നാളികേരം
സ്വർണം
അന്താരാഷ്ട്ര മാർക്കറ്റിലും സ്വർണം മികവിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1512 ഡോളറിൽനിന്ന് 1492ലേക്ക് താഴ്ന്ന ശേഷം വാരാന്ത്യം രണ്ടു ശതമാനം നേട്ടവുമായി 1530 ഡോളർ വരെ കയറി. സ്വർണം 1554-1576 ഡോളറിനെയാണ് ലക്ഷ്യമിടുന്നത്. 1480 ഡോളറിൽ താങ്ങ് നിലനിൽക്കുന്നു.
വിലക്കയറ്റം മൂലം ഇന്ത്യയിലും ചൈനയിലും ബിസ്കറ്റിന് ഡിമാൻഡ് മങ്ങി. വൻ നഗരങ്ങളിൽ ഇറക്കുമതിക്കാർ വില കുറച്ചും തങ്കം വിറ്റഴിച്ചു. ഹോങ്കോംഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ടൂറിസ്റ്റുകൾ കുറഞ്ഞത് സ്വർണവില്പനയെ ബാധിച്ചു. അതേസമയം സാമ്പത്തികമേഖലയിലെ മാന്ദ്യം മുന്നിൽക്കണ്ട് ഫണ്ടുകൾ സ്വർണത്തിൽ നിക്ഷേപത്തിനു മത്സരിക്കുന്നു. ബുള്ളിഷ് ട്രൻഡ് നിലനിന്നാൽ വർഷാന്ത്യത്തോടെ സ്വർണം 1708 ഡോളർ വരെ ഉയരാം.