വാഷിംഗ്ടൺ: ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ അനന്തരഫലമായി അമേരിക്കയുടെയും വ്യാവസായികോത്പാദനം ജൂലൈയിൽ കുറഞ്ഞു. ചൈനയുടെ വ്യാവസായികോത്പാദനം കുറഞ്ഞ റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്.
ഇരു രാജ്യങ്ങളുടെയും വ്യാപാരയുദ്ധം ആഗോള സാന്പത്തികമാന്ദ്യത്തിലേക്കു നയിക്കുന്ന സ്ഥിതിയുള്ളപ്പോൾ പുതിയ കണക്കുകൾ ഭീതിയോടെയാണ് വാണിജ്യലോകം കാണുന്നത്. ചുഴലിക്കാറ്റ് ക്രൂഡ് ഓയിൽ മേഖലയിൽ വലിയ നാശം വിതച്ചതും അമേരിക്കയുടെ വ്യാവസായികോത്പാദനം കുറയാൻ കാരണമായതായി ഫെഡറൽ റിസർവ് കഴിഞ്ഞ ദിവസം അറിയിച്ചു.
ജൂണിനെ അപേക്ഷിച്ച് 0.4 ശതമാനമാണ് ജൂലൈയിലെ ഇടിവ്. കഴിഞ്ഞ ആറു മാസത്തിൽ നാലു മാസവും വ്യാവസായികോത്പാദനം താഴേക്കായിരുന്നു. കഴിഞ്ഞ വർഷത്തെ ജൂലൈയെ അപേക്ഷിച്ച് ഇടിവ് 1.5 ശതമാനമാണ്.
അമേരിക്കയുടെ വ്യാവസായികോത്പാദനം കുറഞ്ഞു
11:42 PM Aug 16, 2019 | Deepika.com