ടെഹ്റാൻ: ജിബ്രാൾട്ടർ കടലിടുക്കിൽ ജൂലൈ നാലിന് ബ്രിട്ടീഷ് സൈനികരും ജിബ്രാൾട്ടർ പോലീസും ചേർന്നു പിടിച്ച ഇറാന്റെ എണ്ണടാങ്കർ വൈകാതെ വിട്ടുകിട്ടുമെന്ന് ഇറാൻ അറിയിച്ചു. ഇറാൻ മാരിടൈം ഏജൻസിയുടെ ഉപമേധാവി ജലീൽ എസ്ലാമി പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. എന്നാൽ ബ്രിട്ടീഷ് അധികൃതർ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
ഗ്രേസ് വൺ എണ്ണടാങ്കർ വീണ്ടും ഇറാന്റെ പതാകയുടെ കീഴിൽ സമുദ്രസഞ്ചാരം ആരംഭിക്കുമെന്ന് എസ്ലാമി പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്നുതന്നെ ടാങ്കർ വിട്ടുകിട്ടുമെന്നു നേരത്തേ ചില വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എണ്ണടാങ്കർ മോചിപ്പിച്ചാൽ ഗൾഫിലെ സംഘർഷത്തിന് അയവു വരും.
ബ്രിട്ടന്റേത് അടക്കം രണ്ട് ടാ ങ്കറുകൾ ഇറാനിലെ വിപ്ലവഗാർ ഡുകൾ ഗൾഫിൽവച്ച് പിടിച്ചെടു ത്തിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളെ ഇറാന്റെ ആക്രമണത്തിൽനിന്നു രക്ഷിക്കാനായി അമേരിക്ക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും മിസൈലുകളും തയാറാക്കി നിർത്തിയിട്ടുണ്ട്.
ഇറാന്റെ എണ്ണടാങ്കർ ബ്രിട്ടൻ വിട്ടുകൊടുക്കും?
11:49 PM Aug 13, 2019 | Deepika.com