ബെയ്ജിംഗ്: ലെകിമാ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 45 ആയി ഉയർന്നുവെന്ന് ചൈനീസ് വൃത്തങ്ങൾ അറിയിച്ചു. 16 പേരെ കാണാനില്ല. പത്തു ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.
ഷെജിയാംഗ് പ്രവിശ്യയിലെ വെൻലിംഗ്, ഷാൻഡോംഗ് പ്രവിശ്യയിലെ ക്വിംദാവോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശം. അൻഹുയി, ലിയാലോംഗ് പ്രവിശ്യകളും ദുരന്തമേറ്റുവാങ്ങി.
കൊടുങ്കാറ്റിനൊപ്പമുള്ള പേമാരിയും മണ്ണിടിച്ചിലും ദുരന്തത്തിന്റെ ആക്കം കൂട്ടി. ഷെജിയാംഗിൽ മാത്രം 39 പേർ മരിച്ചു. പ്രവിശ്യയിലെ 70 ലക്ഷം പേരെ ദുരന്തം ബാധിച്ചു. 2,34,000 ഹെക്ടർ ഭൂമിയിലെ കൃഷിനാശം 340 കോടി ഡോളറിന്റേതാണെന്നു ചൈനീസ് അധികൃതർ പറഞ്ഞു.
ലെകിമാ കൊടുങ്കാറ്റ്: മരണം 45 ആയി
11:29 PM Aug 12, 2019 | Deepika.com