ട്രിപ്പോളി: ദക്ഷിണ ലിബിയയിലെ മോർസുക് പട്ടണത്തിൽ ഞായറാഴ്ച നടന്ന വ്യോമാക്രമണത്തിൽ വിവാഹപാർട്ടിയിലെ 42 പേർ കൊല്ലപ്പെട്ടു. വിമത സൈനിക നേതാവ് ജനറൽ ഖലീഫ ഹഫ്തറെ പിന്തുണയ്ക്കുന്ന സൈനിക വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് ലിബിയയിലെ ഗവൺമെന്റ് ഓഫ് നാഷണൽ അക്കോർഡ്(ജിഎൻഎ) ആരോപിച്ചു. 42പേർ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ 30 പേരുടെ നില ഗുരുതരമാണ്.
കിഴക്കൻ ലിബിയയിൽ താവളമുറപ്പിച്ചിട്ടുള്ള ജനറൽ ഹഫ്തർ ട്രിപ്പോളിയിലെ ജിഎൻ എ സർക്കാരിനെ തുരത്താനുള്ള ശ്രമത്തിലാണ്. കരയാക്രമണം തത്കാലം നിർത്തിവച്ചെങ്കിലും ഇരു കൂട്ടരും ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണം തുടരുകയാണ്.തന്റെ സൈന്യം മോർസുകിൽ വ്യോമാക്രമണം നടത്തിയെന്നു ജനറൽ ഹഫ്തർ സമ്മതിച്ചു. എന്നാൽ സിവിലിയന്മാരെ ഉന്നം വച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവാഹ പാർട്ടിയിലെ 42 പേർ വ്യോമാക്രമണത്തിൽ മരിച്ചു
12:20 AM Aug 06, 2019 | Deepika.com