വില്പനയിലെ ഇടിവ്;മാരുതി സുസുകിയുടെ പ്ലാന്‍റുകളിൽ ഇനി ഒരു ഷിഫ്റ്റ് മാത്രം

11:10 PM Aug 05, 2019 | Deepika.com
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകി ഉത്പാദനം കുറയ്ക്കാനുള്ള നീക്കം തുടങ്ങി. കന്പനിയുടെ ഉത്പാദനശാലകളിൽ ജോലി ഒരു ഷിഫ്റ്റായി കുറയ്ക്കാനാണ് തീരുമാനം. നേരത്തെ മാരുതി സുസുകിയുടെ മനേസർ പ്ലാന്‍റിലെ ഉത്പാദനം കുറയ്ക്കുമെന്നായിരുന്നു റിപ്പോർട്ട് വന്നിരുന്നതെങ്കിലും അതിനൊപ്പം ഗുജറാത്തിലെയും ഗുരുഗ്രാമത്തിലെയും ഉത്പാദനം കുറയ്ക്കും. ഈ പ്ലാന്‍റുകളിലെല്ലാം ഇപ്പോൾ ഉത്പാദനശേഷിയിലും കുറവ് ഉത്പാദനമാണ് നടക്കുന്നത്.

മനേസർ പ്ലാന്‍റിൽ പ്രധാനമായും കന്പനിയുടെ ബലേനൊ, എർട്ടിഗ, സ്വിഫ്റ്റ്, ഡിസയർ, വാഗൺ ആർ എന്നിവയുടെ ഉത്പാദനമാണു നടക്കുന്നത്. 75,000 വാഹനങ്ങളാണ ഉത്പാദനശേഷി. ഉത്പാദനം കുറച്ച് ജോലി ഒരു ഷിഫ്റ്റായി കുറയ്ക്കുന്പോൾ നൂറുകണക്കിന് ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടും.

സമീപകാലത്ത് രാജ്യത്ത് യാത്രാവാഹനങ്ങളുടെ വില്പന കുത്തനേ താഴേക്കാണ്.