ന്യൂഡൽഹി: കഴിഞ്ഞ മൂന്നു മാസത്തിനിടെ രാജ്യത്തെ ഓട്ടോമൊബൈൽ ഡീലർഷിപ്പുകളിൽ നഷ്ടപ്പെട്ടത് രണ്ടു ലക്ഷം തൊഴിലുകളെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലർഷിപ്പ് അസോസിയേഷൻ (ഫാഡ). നിലവിൽ വിപണിയിൽ കാര്യമായ ചലനങ്ങൾ പ്രതീക്ഷിക്കാൻ കഴിയില്ലാത്തതിനാൽ കൂടുതൽ തൊഴിൽ നഷ്ടപ്പെടുമെന്നാണു കരുതുന്നതെന്നും ഫാഡ പ്രസിഡന്റ് ആശിഷ് ഹർഷരാജ് കലെ അറിയിച്ചു.
നിലവിൽ സെയിൽസ് വിഭാഗത്തിൽനിന്നുള്ളവരുടെ തൊഴിലുകളാണു നഷ്ടപ്പെട്ടിട്ടുള്ളത്. ടെക്നിക്കൽ വിഭാഗത്തിൽ തൊഴിൽ നഷ്ടം പ്രകടമായിട്ടില്ല. എന്നാൽ, ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാൽ ടെക്നിക്കൽ വിഭാഗത്തിലും വലിയ തൊഴിൽ നഷ്ടമുണ്ടാകും.
രാജ്യത്ത് 26,000 ഷോറൂമുകളിലായി 25 ലക്ഷത്തോളം പേർ തൊഴിലെടുക്കുന്നുണ്ട്. വേറെ 25 ലക്ഷം പേർ പരോക്ഷമായും ഡീലർഷിപ്പുകളെ ആശ്രയിച്ചു ജീവിക്കുന്നു.
കഴിഞ്ഞ 18 മാസത്തിനിടെ 271 നഗരങ്ങളിലായി 286 ഷോറൂമുകൾ പ്രവർത്തനം അവസാനിപ്പിച്ചു. അതോടെ 32,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡീലർഷിപ്പുകളിൽ മൂന്നു മാസത്തിനിടെ നഷ്ടപ്പെട്ടത് രണ്ടു ലക്ഷം തൊഴിലുകൾ
11:10 PM Aug 05, 2019 | Deepika.com