ന്യൂഡൽഹി: ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതിനെത്തുടർന്ന് രാജ്യത്തെ പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യ സ്ഥാനക്കയറ്റങ്ങളും പുതിയ നിയമനങ്ങളും നിർത്തിവച്ചു. 50,000 കോടി രൂപയിലധികം സാന്പത്തിക ബാധ്യതയുള്ള എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ വൈകാതെ ആരംഭിക്കും. നിലവിൽ എയർ ഇന്ത്യക്ക് പതിനായിരത്തോളം സ്ഥിരം ജീവനക്കാരുണ്ട്.
പ്രതിദിനം 15 കോടി രൂപയുടെ വരുമാനമുള്ള എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാൻ കഴിഞ്ഞ വർഷം ശ്രമിച്ചതാണ്. എന്നാൽ, ഏറെ ബാധ്യതയുള്ളതിനാൽ ഓഹരി വാങ്ങാൻ താത്പര്യപ്പെട്ട് ആരും മുന്നോട്ടു വന്നില്ല.
ഓഹരി വില്പന വീണ്ടും തുടങ്ങുന്നതിനു മുന്പ് എയർ ഇന്ത്യ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഈ മാസം മൂന്നിന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു.
എയർ ഇന്ത്യയുടെ ഓഹരിവില്പന; സ്ഥാനക്കയറ്റങ്ങളും പുതിയ നിയമനങ്ങളും നിർത്തിവച്ചു
10:49 PM Jul 22, 2019 | Deepika.com