ഇസ്ലാമാബാദ്: പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യാക്കാരൻ കുൽഭൂഷൺ ജാദവിന്റെ കേസ് നിയമം അനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
നാവികസേനാ റിട്ട. ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു. കമാൻഡർ കുൽഭൂഷൺ ജാദവിനെ കുറ്റവിമുക്തനാക്കി, ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനല്ല അന്താരാഷ്ട്ര കോടതി വിധിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ജനങ്ങൾക്കെതിരേയാണ് അദ്ദേഹം കുറ്റം ചെയ്തിരിക്കുന്നത്. നിയമം അനുശാസിക്കുന്ന രീതിയിൽ തുടർനടപടികൾ സ്വീകരിക്കും- ഖാൻ ട്വീറ്റ് ചെയ്തു.
ജാദവ് പാക്കിസ്ഥാനിൽ തന്നെ കഴിയും. പാക്കിസ്ഥാനിലെ നിയമം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. വിധി പാക്കിസ്ഥാന്റെ വിജയമാണ്. ജാദവിനെ കുറ്റവിമുക്തനാക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇത് അന്താരാഷ്ട്ര കോടതി തള്ളി-അദ്ദേഹം പറഞ്ഞു.
നിയമം അനുസരിച്ച് പ്രവർത്തിക്കും: പാക് പ്രധാനമന്ത്രി
12:23 AM Jul 19, 2019 | Deepika.com