ചാരപ്രവർത്തനം ആരോപിച്ച് ഇറാനിൽനിന്നു പിടികൂടി ജയിലിലടച്ച കുൽഭൂഷൺ ജാദവിനെതിരേ കൂടുതൽ കുറ്റങ്ങൾ ചുമത്തിയാണ് പാക്കിസ്ഥാൻ കേസ് ബലപ്പെടുത്താൻ ശ്രമിച്ചത്. ആദ്യം ചാരപ്രവർത്തനം മാത്രമായിരുന്നു ചുമത്തിയത്. എന്നാൽ പിന്നീട് ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ കേസുകളും ജാദവിനെതിരേ ചുമത്തി. 2016 മാർച്ച് മൂന്നിനു പിടികൂടിയ ജാദവിനെ പാക് പട്ടാളക്കോടതി അതിവേഗ വിചാരണയ്ക്കു വിധേയനാക്കുകയും 2017 ഏപ്രിലിൽ വധശിക്ഷ വിധിക്കുകയുമായിരുന്നു.
വിചാരണയ്ക്കിടെ കേസിൽ വിവരശേഖരണത്തിനായി പതിമൂന്ന് ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സഹകരണം ലഭിച്ചില്ലെന്ന് പാക്കിസ്ഥാൻ ആരോപിക്കുകയുണ്ടായി. എന്നാൽ ഈ പതിമൂന്ന് പേർ ആരൊക്കെയാണെന്നു പാക്കിസ്ഥാൻ വ്യക്തമാക്കിയരുന്നില്ല.
ജാദവിന്റെ നാവികസേനയിലെ പ്രവർത്തനവിവരം, പെൻഷൻ തുകയുടെ ബാങ്ക് രേഖകൾ, മുബാറക് ഹുസൈൻ പട്ടേൽ എന്ന പേരിൽ വീസ നല്കിയതിനെക്കുറിച്ചുള്ള വിവരം തുടങ്ങിയവയാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത് എന്നായിരുന്നു പുറത്തുവന്ന വാർത്ത. ബലൂചിസ്ഥാനിലെ മഷ്കലിൽനിന്നാണു ജാദവിനെ പിടികൂടിയത് എന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.
കൂടുതൽ കുറ്റങ്ങൾ ചുമത്തി കേസ് ബലപ്പെടുത്തി, അതിവേഗ വിചാരണയിൽ വധശിക്ഷ
12:45 AM Jul 18, 2019 | Deepika.com