കൊച്ചി: പ്രളയത്തെ അതിജീവിച്ച് ക്ഷീരകാര്‍ഷിക മേഖല സ്വയംപര്യാപ്തത കൈവരിക്കുകയാണെന്ന് മന്ത്രി കെ. രാജു. എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ക്ഷീരകര്‍ഷകരുടെയും കറവമാടുകളുടെയും സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി ‘ക്ഷീരസാന്ത്വനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കറവമാടുകള്‍ നഷ്ടപ്പെട്ടാല്‍ മറ്റു ജീവനോപാധികളൊന്നുമില്ലാതെ ക്ഷീരകര്‍ഷകര്‍ തൊഴില്‍ രഹിതരാകുമെന്നതിന് പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനം സാക്ഷ്യം വഹിച്ചതാണ്. ഇത്തരം സാഹചര്യം മറികടക്കുന്നതിന് കുറഞ്ഞ ചെലവില്‍ ബദല്‍ സംവിധാനമൊരുക്കാനാണ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീരമേഖലയെ പ്രളയനാശനഷ്ടങ്ങളില്നിന്നു കരകയറ്റുന്നതിന് വിവിധ പദ്ധതികളിലായി 22 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. പ്രളയത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ വര്‍ധന പാൽ ഉത്പാദനത്തിൽ ഉണ്ടായതായും മന്ത്രി പറഞ്ഞു.
വളരെ കുറഞ്ഞ പ്രീമിയം തുകയില്‍ ആരോഗ്യസുരക്ഷയില്‍ പരമാവധി ഒരു ലക്ഷം രൂപ വരെയും അപകടസുരക്ഷയില് പരമാവധി അഞ്ചു ലക്ഷം രൂപവരെയും ഗോസുരക്ഷാ പോളിസിയില്‍ പരമാവധി 50,000 മുതല്‍ 60,000 രൂപ വരെയും പദ്ധതിപ്രകാരം ക്ലെയിം ലഭിക്കും. 80 വയസുവരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് അംഗങ്ങളാകാം.
ഇന്‍ഷ്വന്‍സ് അംഗത്വകാര്‍ഡുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്. ശ്രീകുമാര്‍ പദ്ധതി വിശദീകരിച്ചു.
ചടങ്ങില്‍ പി.ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എന്‍. രാജന്, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ ഷീല ചാരു തുടങ്ങിയവര്‍ പങ്കെടുത്തു.
ക്ഷീരമേഖലയ്ക്ക് ഉണർവേകാൻ ക്ഷീരസാന്ത്വനം
11:58 PM Jul 15, 2019 | Deepika.com